ന്യൂദല്‍ഹി: ഗംഗാനദിയുടെ ശുചീകരണ ദൗത്യം 2018 ജൂലൈ മാസത്തിന് മുമ്പ് പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്രജലവിഭവശേഷി മന്ത്രി ഉമാഭാരതി. നദിയിലെ ആവാസ വ്യവസ്ഥ കൂടുതല്‍ മികച്ചതാക്കി മാറ്റുമെന്നും ഉമാഭാരതി പറഞ്ഞു. ലോക്സഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു ഉമാഭാരതി.
ഗംഗാ നദിയില്‍ വീണ്ടും ഡോള്‍ഫിന്‍, ആമ, ഗോള്‍ഡ് ഫിഷ് എന്നിവയെ തിരികെ എത്തിക്കുമെന്നും ഉമാഭാരതി പറഞ്ഞു. നദിയിലെ ആവാസ വ്യവസ്ഥ പുനസ്ഥാപിച്ചതിന്റെ തെളിവാകുമത്. കുപ്പിവെള്ളത്തിന്റെ ശുദ്ധി പരിശോധിക്കുന്ന ലാബ് ഫലം അല്ല നദികളുടെ കാര്യത്തില്‍ കണക്കിലെടുക്കുകയെന്നും അവര്‍ പറഞ്ഞു.
നഗരങ്ങളിലെ മലിനജലം നദികളിലേക്ക് ഒഴുകിയെത്തുന്നത് പൂര്‍ണ്ണമായും തടയണമെന്നും മാലിന്യം തരിശുഭൂമിയിലേക്ക് തിരിച്ചുവിടണമെന്നും സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് ചര്‍ച്ചയില്‍ ഉന്നയിച്ചു. കൃഷിക്കാര്‍ക്ക് ഇതുവഴി നല്ല വളം ലഭിക്കുമെന്നും നദികള്‍ മാലിന്യമുക്തമാകുമെന്നും മുലായം പറഞ്ഞു.
നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹമാണെന്ന് അറിയിച്ച ഉമാഭാരതി, കേന്ദ്രമന്ത്രാലയത്തിന്റെ രണ്ടു പദ്ധതികള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കാത്ത വിഷയം മറുപടിയായി സഭയില്‍ പ്രതിപാദിച്ചു. മഥുര, വൃന്ദാവന്‍ പദ്ധതികള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ല. അഖിലേഷ് യാദവിനെ കാണാനായി പലവട്ടം ശ്രമിച്ചിട്ടും അനുമതി ലഭിച്ചില്ല, ഉമാഭാരതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: