അഹമ്മദാബാദ്: സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദരിദ്രവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ചു. മുന്നോക്കസമുദായങ്ങളിലെ ആറ് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് സംവരണം പ്രഖ്യാപിച്ചത്.
മേയ് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ അറിയിച്ചു. സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ പട്ടേല്‍ സമുദായത്തിനും ഇതിന്റെ ഗുണം ലഭിക്കും. നിലവില്‍ 49.5 ശതമാനം ഒ.ബി.സി സംവരണമാണ് സംസ്ഥാനത്തുള്ളത്.
ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള സംവരണ പ്രക്ഷോഭം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമാസക്തമാവുകയും ഹാര്‍ദികിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: