ഇടുക്കി: ദേവികുളം, ഇടുക്കി മണ്ഡലങ്ങളില്‍ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന പത്ത് ലക്ഷം രൂപ പിടിച്ചെടുത്തു. രാവിലെ പതിനൊന്ന് മണിയോടെ വെള്ളാപ്പാറയില്‍ വിമലഗിരി പാറയ്ക്കല്‍ രഞ്ചിത്ത് എന്നയാളില്‍ നിന്നു മൂന്ന് ലക്ഷം രൂപ ഇലക്ഷന് സ്ക്വാഡ് പിടികൂടി.
ഇയാള്‍ ഓടിച്ചിരുന്ന മാരുതി കാറില്‍ നിന്നാണ് പണം കണ്ടെത്തിയത്. ജില്ലാ ബാങ്കില്‍ നിന്നും ഡെപ്പൊസിറ്റ് പിന്‍വലിച്ച പണമാണെന്ന് പറയുന്നുണ്ടെങ്കിലും ഇതിന്റെ രേഖ രഞ്ചിത്തിന്റെ പക്കലില്ലായിരുന്നു.
മറ്റൊരു സംഭവത്തില്‍ സൂര്യനെല്ലിക്ക് സമീപത്തുനിന്ന് ഏഴ് ലക്ഷത്തോളം രൂപയുമായി രണ്ട് പേര് പിടിയിലായി. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശികളായ ആസിഫ്, ജെറീഷ് എന്നിവരെയാണ് പിടികൂടിയത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍നിന്നുമാണ് പണം പിടിച്ചെടുത്തത്. പിടിച്ചെടുത്ത പണം അതത് മണ്ഡലങ്ങളിലെ ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് ഇലക്ഷന്റെ ചുമതലക്കാരനായ ഇടുക്കി എഡിഎം അറിയിച്ചു. കൃത്യമായ രേഖകള്‍ ഹാരജാക്കിയാല്‍ പണം തിരികെ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: