ന്യൂദല്‍ഹി: രാജ്യത്ത് ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന പഞ്ചസാരയുടെ കാര്യത്തില്‍ യാതൊരു കുറവും ഇല്ലെന്ന് കേന്ദ്രഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം. നടപ്പ് പഞ്ചസാര സീസണ് തുടങ്ങിയതു തന്നെ 9 ദശലക്ഷം മെട്രിക് ടണ്‍ പഞ്ചസാരയുടെ ശേഖരത്തോടെയാണ്.
നടപ്പു സീസണില്‍ 25.3 ദശലക്ഷം മെട്രിക്ടണ്‍ ഉല്പ്പാദനമുണ്ടൊകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര ഉപഭോഗം ഏകദേശം 25.5 ദശലക്ഷം മെട്രിക്ടണ്ണും, കയറ്റുമതി 1.5 ദശലക്ഷം മെട്രിക് ടണ്ണിന് താഴെയും ആയിരിക്കെ ഇക്കൊല്ലം സപ്തംബറില്‍ നടപ്പ് സീസണ് അവസാനിക്കുമ്പോള്‍ 7.3 ദശലക്ഷം മെട്രിക് ടണ്‍ പഞ്ചസാരയുടെ ശേഖരം രാജ്യത്തുണ്ടാകുമെന്നാണ് കണക്ക്. ഇത് 2016-17 സീസണിലേക്ക് ഉപയോഗിക്കാം.
2016-17 സീസണില്‍ 23 മുതല്‍ 24 വരെ ദശലക്ഷം മെട്രിക് ടണ്‍ പഞ്ചസാര ഉല്‍പ്പാദനമാണ് പ്രതീക്ഷിക്കുന്നത്. ഇക്കാലയളവില്‍ മൊത്തം ഉപഭോഗം ഏകദേശം 30-31 ദശലക്ഷം മെട്രിക് ടണ്‍ ആയിരിക്കും. ഇറക്കുമതി കൂടി കണക്കാക്കുമ്പോള്‍ പഞ്ചസാര അധികമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: