മുംബൈ: ആദര്‍ശ് ഫഌറ്റുകള്‍ പൊളിച്ചു നീക്കാന്‍ മുംബൈ ഹൈക്കോടതി ഉത്തരവ്. ആദര്‍ശ് ഫഌറ്റുമായി ബന്ധപ്പെട്ട അഴിമതിയെപ്പറ്റിയുള്ള വാദം കേള്‍ക്കുകയായിരുന്നു കോടതി. അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള രാഷ്ട്രീയക്കാര്‍ക്കെതിരെയും പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കെതിരെയും മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരേയും കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തെക്കന്‍ മുംബൈയിലെ കൊളാബയിലാണ് ആദര്‍ശ് ഫഌറ്റുകള്‍ സ്ഥിതി ചെയ്യുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ അപകടത്തില്‍ പെട്ടവര്‍ക്കും സൈനികരുടെ വിധവകള്ക്കുമായാണ് ആദര്‍ശ് ഫഌറ്റ് നിര്‍മ്മിച്ചത്. എന്നാല്‍ പരിസ്ഥിതി ചട്ടങ്ങള്‍ മറികടന്നാണ് 31 നില ഫഌറ്റ് സമുച്ചയം നിര്‍മ്മിച്ചത്. പിന്നീട് രാഷ്ട്രീയക്കാരും കര, നാവികസേനാ ഉദ്യോഗസ്ഥരും മറ്റും ചേര്‍ന്ന് ഫഌറ്റ് തട്ടിയെടുക്കുകയായിരുന്നു.
ഈ അഴിമതിയില്‍ പങ്കുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാനും കോടതി ഉത്തരവിട്ടു.മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന് റവന്യൂ മന്ത്രിയായിരുന്നപ്പോഴാണു അഴിമതി നടത്തിയതെന്നും അദ്ദേഹത്തിന്റെ മൂന്ന് ബന്ധുക്കള്‍ക്ക് ആദര്‍ശ് ഫഌറ്റുകള്‍ ലഭിച്ചിരുന്നതായും സിബിഐ പ്രത്യേക കോടതിയില്‍ കൊടുത്ത എഫ്ഐആറില്‍ പറയുന്നുണ്ട്. വിധിയെക്കുറിച്ച് പ്രതികരിക്കാന്‍ അശോക് ചവാന് തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: