ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ അടക്കം പേരുകള്‍ ഉയര്‍ന്നുവന്ന ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ വലിയ ബോംബ് ഉടന്‍ പൊട്ടുമെന്ന് രാജ്യസഭാംഗം ഡോ.സുബ്രഹ്മണ്യന് സ്വാമി. 2017ലെ രാഷ്ട്രീയത്തെ തന്നെ മാറ്റിമറിക്കുന്നതാകും അതെന്നും സ്വാമി ട്വീറ്റ് ചെയ്തു.
അഗസ്ത വെസ്റ്റ്ലാന്റ് അഴിമതിക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് കേന്ദ്രസര്‍ക്കാരും ബിജെപിയും തയ്യാറെടുക്കുകയാണെന്ന് ഇതോടെ വ്യക്തം. പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദിനെതിരെ അവകാശലംഘന നോട്ടീസ് നല്‍കുമെന്ന് ഇന്നലെ രാജ്യസഭയില്സ്വാമി പറഞ്ഞു.
അഗസ്ത വെസ്റ്റ്ലാന്റ് കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന ഗുലാംനബിയുടെ പ്രസ്താവന കള്ളമാണെന്നും പ്രതിപക്ഷ നേതാവ് സഭയെ തെറ്റിദ്ധരിപ്പിച്ചതായും സ്വാമി പറഞ്ഞു. എന്‍ഡിഎ അധികാരത്തിലെത്തിയ ശേഷം 2014 സപ്തംബറിലാണ് കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ താന്‍ മന്ത്രിയല്ലാത്തതിനാല്‍ അവകാശലംഘന നോട്ടീസ് പ്രശ്നമല്ലെന്ന് ഗുലാംനബി ആസാദ് പിന്നീട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: