കണ്ണൂര്‍: കണ്ണൂര്‍ എംപി പി.കെ.ശ്രീമതി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജയിച്ചത് കള്ളവോട്ടിയൂടെയാണെന്ന് കേരള ഹൈക്കോടതി വിധിപറഞ്ഞ സാഹചര്യത്തില്‍ അവര്‍ തല്‍സ്ഥാനം രാജിവെച്ച് ജനങ്ങളോട് മാപ്പുപറയണമെന്ന് ഡിസിസി പ്രസിഡണ്ട് കെ.സുരേന്ദ്രന്. 2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 6566 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പി.കെ.ശ്രീമതി വിജയിച്ചത്. 164 ബൂത്തുകളില്‍ വ്യാപകമായ കള്ളവോട്ട് നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്നു തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പോളിംഗ് നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ 32 പരാതികള്‍ ഓണ്‍ലൈനായി കമ്മീഷന് നല്‍കിയിരുന്നു. എരുവേശ്ശി കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ജോസഫ് കോട്ടുകാപ്പള്ളി ഹൈക്കോടതിയില്‍ സമര്‍പിച്ച പരാതിയെത്തുടര്‍ന്ന് എരുവേശ്ശിയിലെ 109-ാം ബൂത്തില്‍ നാട്ടിലില്ലാത്തവുടെ 59 വോട്ടുകള്‍ സിപിഎമ്മുകാര്‍ കള്ളവോട്ട് ചെയ്തതായി ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്. കള്ളവോട്ടിന് സഹായിച്ച കാരണത്താല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 150 ല്‍പരം ബൂത്തുകളിലായി ഏകദേശം പന്ത്രണ്ടായിരത്തോളം കള്ളവോട്ടുകളാണ് സിപിഎം ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ താന്‍ കള്ളവോട്ടിലൂടെയാണ് ജയിച്ചതെന്ന് ബോധ്യപ്പെട്ട പി.കെ.ശ്രീമതി രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: