അഴീക്കോട്: കേരളത്തില്‍ വരുന്ന മെയ് 16ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ‘ബിജെപി കോണ്‍ ഗ്രസ്സിനെ സഹായിക്കാനും കോണ്‍ഗ്രസ്സ് ബിജെപിയെ സഹായിക്കാനും ധാരണയുണ്ടെന്ന് പറയുന്ന പിണറായി വിജയന്റ പ്രചാരണം ആടിനെ പട്ടിയാക്കുന്ന തസ്ക്കരന്റെ സ്വഭാവം മാത്രമാണെന്ന് അഴീക്കോട് നിയോജക മണ്ഡലം കാര്യദര്‍ശി സി.വി.സുധീര്‍ബാബു പറഞ്ഞു. ബംഗാളില്‍ കോണ്‍ഗ്രസ്സുമായി കൈകോര്‍ക്കുന്ന സിപിഎം കേരളത്തില്‍ തമ്മിലടിക്കുകയും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കൂട്ടുകൂടുകയും ചെയ്യും. വിഭാഗീയതയുടെ ബലിയാടായി സഖാവ് കൃഷ്ണപ്പിള്ളയുടെ സ്മാരകം മാറിയതും കാണാത്തവരല്ലല്ലൊ സിപിഎം പ്രവര്ത്ത കരെന്നും, പാര്‍ലെന്ററി വ്യാമോഹം തലക്ക് പിടിച്ച പിണറായി വിജയന് കേരളത്തിലെ ജനങ്ങളും സിപിഎം അനുഭാവികളും വിഡ്ഡികളല്ലെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. പൂതപ്പാറയില്‍ നടന്ന കണ്‍വെന്‍ഷനില്‍ കെ.അനില്‍രാജ് അധ്യക്ഷത വഹിച്ചു, ടി.പി.ശ്യാം സ്വാഗതവും പി.ശിവദാസന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: