ഒരു രാജാവിന് ഏഴ് പുത്രന്മാരുണ്ടായിരുന്നു. ഒരു പൗത്രനുമുണ്ട്. ആയിടയ്ക്ക് രാജ്യത്ത് കടുത്ത ജലക്ഷാമം വന്നപ്പോള്‍ ഒരു കിണറ് കുഴിപ്പിക്കാന്‍ നിശ്ചയിച്ചു. അതിന്റെ വിദഗ്ധരെ വരുത്തിയാണ് പണിനടത്തിയത്. പക്ഷേ അതില്‍ എത്രതാഴ്ത്തിയിട്ടും വെള്ളം കിട്ടിയില്ല. രാജാവിന് വലിയ നിരാശവന്നു. എത്രകാലം മോഹിച്ചു നിര്‍മ്മിച്ച കിണറില്‍ പ്രതീക്ഷയുടെ തിരിനാളം കാണാഞ്ഞതിന്റെ കാരണം വിദഗ്ധരുമായി ആലോചിച്ചു.
എന്താണ് തന്റെ കിണറ്റില്‍ വെള്ളം കാണാഞ്ഞത്. അക്കൂട്ടത്തില്‍ ഒരു ബ്രാഹ്മണന് പറഞ്ഞു വെള്ളത്തിന് കുറവുവരില്ല. നല്ലസ്ഥാനത്താണ് കിണര്‍ നിര്‍മ്മിച്ചിരിക്കുന്നത്. പക്ഷേ അതിന് ബലി കൂടിയേകഴിയൂ. ഇതിന് എന്തുംചെയ്യാന്‍ എനിയ്ക്ക് ഒരുമടിയുമില്ല. ബലിവേണമെങ്കില് അതും നടത്തണം. എന്തുബലിയാണ് അവിടുന്ന് പറയുന്നത്. രാജാവ് ബ്രാഹ്മണനോട് ആരാഞ്ഞു. സംശയിക്കാനില്ല അങ്ങയുടെ പൗത്രനെ ബലിനല്കുയയാണ് വേണ്ടത്. ജനോപകാരപ്രദമായ വാക്കില്‍നിന്നും മാറുവാന്‍ ആ മന്നവന്‍ തയ്യാറായില്ല.
അങ്ങനെ ദിവ്യമായ ബലിനടന്നു. അത്ഭുതമെന്നു പറയട്ടേ അന്നുതന്നെ ഇടിവെട്ടിമഴപെയ്തു. ശക്തിയായ മഴയാല്‍ വെള്ളം ആവശ്യത്തിലുമേറയായി. എല്ലാവര്ക്കും സന്തോഷമായി.
അന്ന്കൊട്ടാരത്തില് ഭക്ഷണമൊരുക്കുവാന്‍ പച്ചക്കറിയൊന്നും ഇല്ലായിരുന്നു. രാജാവ് യജ്ഞ ശാലയില്‍നിന്നും വന്ന് ഭക്ഷണംകഴിച്ചു എന്നും പതിവുള്ളപോലെ ഭക്ഷണത്തിന്റെ ഒരു പങ്ക് ആശിച്ചു വളര്‍ത്തിയ പശുക്കുട്ടിക്കായിരുന്നു.
അതിനെ അന്ന് അവിടെയൊന്നും കണ്ടില്ല. അതിന്നാല്‍ വേലക്കാരിയോട് ആരാഞ്ഞു പച്ചക്കറിയില്ലാഞ്ഞതിന്നാല് ഇന്ന് പശുക്കുട്ടിയെ കറിവെക്കുകയായിരുന്നു. തന്റെ പൗത്രനെ നഷ്ടപ്പെട്ടതിലും വലിയ വേദനയായിരുന്നു പശുക്കിടാവിന്റെ അരും കൊല. മഴപെയ്ത് കിണര്‍ നിറഞ്ഞതിന്റെ സന്തോഷമെല്ലാം ഇല്ലാതായി.
പതിവുപോലെ മേയാന്‍പോയി വന്ന പശുതന്റെ കുട്ടിയെകാണാഞ്ഞ് അവിടം മുഴുവന്‍ ഒടിനടന്നു. ഒടുവില്‍ അതിന്റെ എല്ലും തോലും കുഴിച്ചിട്ടിടത്ത്ചെന്ന് കാലുകൊണ്ട് തെരഞ്ഞ് എല്ല് പുറത്തെടുത്തു. അതില്‍നിന്നും രാജാവിന്റെ പൗത്രനും, പശുക്കിടാവും പുനര്‍ജനിച്ചു. ഈദിനത്തിനു വത്സദ്വാദശിഎന്ന് പേരുണ്ടായി. അന്നേദിവസം പശുവിനേയും കുട്ടിയേയും പൂജിക്കുന്നത് ആചാരമായി ത്തീര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: