ന്യൂദല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്റ് കമ്പനിയുമായി ഭാരതത്തിന് യാതൊരു കരാറുകളും നിലവില്ലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വിവാദ കമ്പനിയെ 2014 സപ്തംബറില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ്. പ്രതിപക്ഷം ഭരണത്തിലിരുന്നപ്പോള്‍ നടത്തിയ അഴിമതിയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വ്യാജ പ്രചാരണം നടത്തുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ഇറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
2015 ഏപ്രിലില്‍ 100 നാവിക ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിന് അഗസ്റ്റ വെസ്റ്റ്ലാന്റുമായി നരേന്ദ്രമോദി സര്‍ക്കാര്‍ കരാറുണ്ടാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു കരാറുകളും നിലവിലില്ല. നാവികാവശ്യങ്ങള്ക്കുള്ള ഹെലികോപ്റ്ററുകള്‍ മേയ്ക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി തദ്ദേശീയമായി നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും പ്രസ്താവന വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: