തിരുവനന്തപുരം: എസ്.എം. വിജയാനന്ദ് ചുമതലയേറ്റു. നിയമിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. ചീഫ് സെക്രട്ടറിയായിരുന്ന പി.കെ. മൊഹന്തിയുടെ കാലാവധി ഇന്നലെ പൂര്‍ത്തിയായിരുന്നു. 1981 ഐഎഎസ് ബാച്ചുകാരനാണ് വിജയാനന്ദ്.
സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി പി. കെ മൊഹന്തി ബൊക്കെ നല്കി പുതിയ ചീഫ് സെക്രട്ടറിയെ സ്വീകരിച്ചു. അധികാര വികേന്ദ്രീകരണം ഉള്‍പ്പെടെ എല്ലാ മേഖലകളിലും മികച്ച സമന്വയം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ചീഫ് സെക്രട്ടറി എസ്. എം. വിജയാനന്ദ് പറഞ്ഞു.
പൊതുഭരണ വകുപ്പ് സെക്രട്ടറി കെ. ആര് ജ്യോതിലാല്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി. എച്ച് കുര്യന്, അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, റവന്യൂ സെക്രട്ടറി ബിശ്വാസ് മേത്ത ഉള്‍പ്പെടെ വിവിധ വകുപ്പ് മേധാവികളും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു എസ്. എസ്. എല്‍. സി യ്ക്ക് രണ്ടാം റാങ്കും ഇംഗഌഷ് സാഹിത്യത്തില്‍ ബിരുദത്തിനും, ബിരുദാനന്തര ബിരുദത്തിനും കേരള സര്‍വകലാശാലയില്‍ നിന്നും ഒന്നാം റാങ്കും, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്നും പ്രയുക്ത ധനതത്വ ശാസ്ത്രത്തില്‍ എം. ഫിലും നേടിയ എസ്. എം. വിജയാനന്ദ് ഏഴാം റാങ്കോടെയാണ് സിവില്‍ സര്‍വീസില്‍ എത്തിയത്.
കേന്ദ്ര ഗവണ്മെന്റില് പഞ്ചായത്ത് രാജ് മന്ത്രാലയത്തില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഗ്രാമീണ വികസന മന്ത്രാലയം സെക്രട്ടറിയുടെ അധികച്ചുമതലയും വഹിക്കുന്നു. പതിനൊന്ന് കൊല്ലത്തോളം തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിയായി കേരളത്തില്‍ സേവനമനുഷ്ടിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ അധികാരവികേന്ദ്രീകരണ നയരൂപീകരണത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: