വെള്ളറട: വെള്ളറട വില്ലേജ് ഓഫീസിനു തീയിട്ടയാള്‍ പിടിയിലായി. വെള്ളറട കോവില്ലൂര്‍ സ്വദേശി സാംകുട്ടി (57) യാണ് പോലീസിന്റെ പിടിയിലായത്. അടൂരില്‍ നിന്നാണ് സാംകുട്ടി പിടിയിലായത്. കുറച്ചു വര്‍ഷങ്ങളായി ഇയാള്‍ അടൂരിലെ കൊടുമണ്‍ എന്ന സ്ഥലത്താണ് താമസിക്കുന്നത്. വെള്ളറടയില്‍ ഇയാളുടെ ഭാര്യയുടെ പേരിലുള്ള പതിനെട്ട് സെന്റ് വസ്തു കരം തീര്‍ത്തു കിട്ടുന്നതിനായി കഴിഞ്ഞ മൂന്നു വര്‍ഷമായി വില്ലേജ് ഓഫീസില്‍ കയറി ഇറങ്ങിയിരുന്നു.
എന്നിട്ടും ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കാത്തതിന്റെ പ്രതികാരമാണ് താന്‍ ചെയ്തതെന്ന് പോലീസിനോട് പറഞ്ഞു. പെട്രോളും മണ്ണെണ്ണയും കലര്‍ത്തിയ ദ്രാവകം ഉപയോഗിച്ച് വ്യാഴാഴ്ച 11 മണിയോടെ സാംകുട്ടി വില്ലേജ് ഓഫീസിനു തീയിടുകയായിരുന്നു. സംഭവത്തില്‍ പതിനൊന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു. അസിസ്റ്റന്റ് വില്ലേജ് ഓഫീസര്‍ വേണുഗോപാലിന്റ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റതിനെത്തുടര്‍ന്നു മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നിരവധി രേഖകളും കമ്പ്യുട്ടറും കത്തിനശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: