പെരുമ്പാവൂർ: അതിക്രൂരമായാണ് പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനി ജിഷ (29)യെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ദൽഹിയിലെ നിർഭയ സംഭവുമായി താരതമ്യപ്പെടുത്താവുന്ന രീതിയിലാണ് കൊലപാതകം.
ജിഷയുടെ ദേഹത്തിൽ മുപ്പതോളം മുറിവുകളുണ്ടായിരുന്നു. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം ജനനേന്ദ്രിയത്തില്‍ മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് ആഴത്തിലുള്ള മുറിവുണ്ടാക്കിയായിരുന്നു കൊലപാതകം. കുടൽമാല മുറിഞ്ഞ് കുടൽ പുറത്തു വന്ന നിലയിലായിരുന്നു. കത്തി നെഞ്ചിൽ ആഴത്തിൽ കുത്തിയിറക്കിയിട്ടുണ്ട്. തലയ്ക്കേറ്റ പരിക്കാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പെരുമ്പാവൂർ രായമംഗലം ഇരവിച്ചിറ വട്ടോളിപ്പടി കുറ്റിക്കാട് പറമ്പിൽ രാജേശ്വരിയുടെ മകൾ ജിഷയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കനാൽബണ്ടിലെ പുറമ്പോക്കിലായിരുന്നു ജിഷയും അമ്മയും താമസിച്ചിരുന്നത്. കൂലിപ്പണിക്ക് പോയ അമ്മ രാത്രി തിരികെയെത്തിയപ്പോഴാണ് ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്.
കൊലപാതകിയ സംബന്ധിച്ച ഒരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല. അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശമായതിനാല്‍ കൊലപാതകത്തിന് ഇവര്‍ക്ക് പങ്കുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നു. വീട്ടിനുള്ളില്‍ നിന്ന് പ്രതിയുടേതെന്ന് കരുതുന്ന തലമുടി ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: