ലോകത്തില്‍ ഒട്ടുമുക്കാലും മനുഷ്യരും ഗൃഹസ്ഥരോ, ഗൃഹസ്ഥനാവാന്‍ ഒരുങ്ങുന്നുവരോ ആയിരിക്കും.അത്തരക്കാര്‍ക്കുവേണ്ടിയാണ് ഭഗവാന്റെ ഉപദേശം. അര്ജ്ജുനന് ഗൃഹസ്ഥനാണ്. ക്ഷത്രിയനുമാണ്. ഗൃഹസ്ഥന് എന്നനിലയില്‍ വൈദികനിര്ദ്ദേശം അനുസരിച്ച് സന്ധ്യാവന്ദനം,ദേവര്‍ഷി ഋഷി പിതൃതര്‍പ്പണം മുതലായ കര്ങ്ങള് അനിഷ്ഠിച്ചേമതിയാവൂ. ക്ഷത്രിയന് എന്ന നിലയില്‍ അധര്‍മ്മികളായ ദുര്യോധനാദികളെ വധിച്ച് ധര്‍മ്മ സംസ്ഥാപനം നടത്താന്‍ തീരുമാനിച്ചവരുമാണ്.
അവചെയ്യാതിരുന്നാല് പ്രകൃതിയുടെ പ്രേരണക്കുവഴങ്ങി തെറ്റായരീതിയില്‍ കര്മ്മംചെയ്യേണ്ടിവരും. അതിനേക്കാള്നല്ലത് കര്‍മ്മങ്ങള്‍ തുടരുകതന്നെയാണ്. കപടസംന്യാസത്തേക്കാള് ശ്രേഷ്ഠം. ദേഹം നിലനിര്‍ത്താന്‍ കര്മ്മംചെയ്യാതെ പറ്റില്ലല്ലോ
”ശ്രേയോഭോത്തു
ഭൈക്ഷ്യമപീഹലോകേ”(ഗുരുനാഥന്മാരെ വധിച്ച് രാജ്യം ഭരിക്കുന്നതിനേക്കാള്‍ ശ്രേയസ്ക്കരം ഭിക്ഷയെടുത്ത് ജീവിക്കുന്നതാണ്. ) എന്ന് അര്ജ്ജുനന് മുമ്പ് വിചാരിച്ചിരുന്നു. ഭിക്ഷയെടുക്കുന്നത് കര്‍മ്മമാണല്ലോ ഈ മനോഭാവത്തില്‍ കാപട്യം തന്നെയാണുള്ളത്. സ്വധര്‍മ്മമായ യുദ്ധത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള സൂത്രം മാത്രമാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: