ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രിയങ്കയോ രാഹുലോ വേണമെന്ന് തെരഞ്ഞെടുപ്പ്തന്ത്രവിദഗ്ധനായ പ്രശാന്ത് കിഷോര്‍. ബീഹാറില്‍ നിതീഷ് കുമാറിന്റെ വലംകൈയായി പ്രവര്‍ത്തിച്ച് വിജയത്തില്‍ എത്തിച്ച പ്രശാന്ത് കുമാറിനെ കോണ്‍ഗ്രസ് ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പിനായി വിലക്കെടുത്തിട്ടുണ്ട്.
ഉത്തര്‍ പ്രദേശില്‍ നല്ലൊരു ബ്രാഹ്മണ മുഖം വേണമെന്നാണ് പ്രശാന്ത് കിഷോറിന്റെ വാദം. പ്രിയങ്കയോ, രാഹുലോ നയിച്ചാല്‍ മാത്രമെ കോണ്‍ഗ്രസിന് വിജയം നേടാന്‍ സാധിക്കുകയുള്ളുവെന്നാണ് ഇദ്ദേഹം വാദിക്കുന്നത്. ഇവരില്ലെങ്കില്‍ യുപിയില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ ദയനീയമായിരിക്കും. ഇവരുടെ അഭാവത്തില്‍ നല്ലൊരു ബ്രാഹ്മണമുഖമുണ്ടെങ്കില് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഒരു പരീക്ഷണം നടത്താവുന്നതാണെന്ന് മാത്രം. ആസാം, കേരളം, തമിഴ്നാട്.
പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം 19ന് അറിയാമെന്നതിനാല്‍ അതിനുശേഷം മാത്രമെ തീരുമാനമുണ്ടാവുകയുള്ളു. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലും നിയമസഭാ നേതൃത്വത്തിലും എഐസിസിയുടെ ചുമതലാ തലത്തിലും മാറ്റങ്ങളുണ്ടാകും. മണ്ഡല്, മന്ദിര്‍ രാഷ്ട്രീയത്തിന് മുമ്പ് ഒരു ബ്രാഹ്മണമുഖമാണ് കോണ്‍ഗ്രസിനുണ്ടായിരുന്നതെന്ന് പ്രശാന്ത് കിഷേര്‍ കണക്ക്കൂട്ടുന്നു. ദല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ പേരും ഉത്തര്‍ പ്രദേശിനായി പരിഗണിക്കുന്നതായും സൂചനയുണ്ട്.
അങ്ങനെയാണെങ്കില്‍ ബ്രാഹ്മണ വോട്ടുകള്‍ തിരിച്ചുപിടിക്കാനാവുമെന്നാണ് കിഷോര്‍ കരുതുന്നത്. മൂന്ന് പതിറ്റാണ്ടായി കോണ്‍ഗ്രസ് ഉത്തര്‍ പ്രദേശില്‍ അധികാരത്തിന് പുറത്താണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രണ്ടിടത്തുമാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: