കാഠ്മണ്ഡു: പ്രശസ്ത പര്‍വ്വതാരോഹകരായ അലക്സ് ലോവെ, കാമറാമാന് ഡേവിഡ് ബ്രിഡ്ജസ് എന്നിവരുടെ മൃതദേഹങ്ങള്‍ പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം ഹിമാലയത്തില്‍ നിന്ന് കണ്ടുകിട്ടി. ഹിമപാതത്തില്‍ അകപ്പെട്ട് മരിക്കുമ്പോള്‍ ലോവെയ്ക്ക് 40 വയസും ബ്രിഡ്ജസിന് 29 വയസുമേ ഉണ്ടായിരുന്നുള്ളു.
ഇരുവരും അമേരിക്കക്കാരാണ്. 26,335 അടി ഉയരത്തില്‍ വച്ചാണ് ഹിമാലയത്തിലെ ചൈനീസ് ഭാഗത്തുള്ള ഷീഷാ പങ്ങ്മാ കൊടുമുടിയില്‍ ഇവര്‍ മഞ്ഞുമലയ്ക്ക് അടിയില്‍ പെട്ടത്. അന്ന് ഇവര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന, എന്നാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കോണ്‍റാഡ് ആങ്കര്‍ പിന്നീട് ലോവെയുടെ വിധവയെ വിവാഹം കഴിച്ച് അവരുടെ മൂന്നു മക്കളെ ദത്തെടുക്കുകയും ചെയ്തിരുന്നു.
പര്‍വ്വതാരോഹകരായ ഡേവിഡ് ഗോട്ലര്, യൂലി സ്റ്റെക്ക് എന്നിവരാണ് മഞ്ഞു നീക്കി മുന്നേറുന്നതിനിടെ മൃതദേഹങ്ങളുടെ ഭാഗങ്ങള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ വിപുലമായ തെരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: