പാരീസ്: അള്ളാഹുവിന്റെ പോരാളികളായി വിശുദ്ധയുദ്ധത്തിന് തയ്യാറെടുക്കുന്നവര്‍ക്കിടയില്‍ ഏറെയും നിരാശരും ആത്മഹത്യയുടെ വക്കില്‍ എത്തിയവരും. ഒരു ഫ്രഞ്ച് പത്രപ്രവര്ത്തകന് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ജിഹാദികളില്‍ നിന്നും വിവരങ്ങള്‍ ലഭിച്ചത്. റാംസി എന്ന കള്ളപ്പേരുമായാണ് മാധ്യമപ്രവര്ത്തകന് അന്വേഷണം നടത്തിയത്.
നവംബര്‍ 13 നാണ് 130 പേരുടെ മരണത്തിന് ഇടയാക്കിയ, ജയിലില്‍ കഴിയുന്നവര്‍ക്കിടയിലേക്ക് റാംസി ഇറങ്ങിച്ചെല്ലുന്നത്. എന്താണ് ഐഎസിന്റെ ഉള്ളില്‍ നടക്കുന്നതെന്നറിയുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്ന് മാധ്യമപ്രവര്ത്തകന് പറഞ്ഞു.
താന്‍ കണ്ട വിശുദ്ധപോരാളികളില് ഒരാള്‍ പോലും ലോകം നന്നാക്കാനായി ഇറങ്ങിയവരായിരുന്നില്ല. മറിച്ച് നിരാശയുടേയും ആത്മഹത്യയുടേയും വക്കിലെത്തിയ, ആര്‍ക്കും അതിവേഗം മനസ്സ് മാറ്റിക്കാന്‍ സാധിക്കുന്നവരായിരുന്നു. അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച്ച രാത്രി ഫ്രാന്‍സില്‍ പ്രദര്‍ശിപ്പിച്ച ഡോക്യുമെന്ററി ജിഹാദികളുടെ മാനസികാവസ്ഥ എന്താണെന്ന് കാണിച്ചുതരുന്നു. ജിഹാദികളായി ഭീകരസംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒരു സംഘം ചെറുപ്പക്കാരാണ്.
ഫെയ്സ്ബുക്ക് പോലുള്ള നവ മാധ്യമങ്ങളിലൂടെയാണ് ജിഹാദികള്‍ ആളുകളെ കണ്ടെത്തുന്നത്. തെരഞ്ഞെടുത്തവര്‍ പിന്നീട് അവരുടെ നേതാവുമായി സംസാരിക്കും. ചാവേര്‍ ആക്രമണം അടക്കമുള്ള പോരാട്ടങ്ങള്‍ നടത്തുമ്പോള്‍ ലഭിക്കുന്ന ഗുണങ്ങളെ പറ്റിയാണ് അവര്‍ പറയുന്നത്. സ്വന്തം ജീവന് ബലി നല്‍കിയുള്ള ആക്രമണത്തില്‍ സ്വര്‍ഗ്ഗരാജ്യം നിങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്ന തരത്തിലുള്ള പ്രലോഭനങ്ങളിലൂടെയാണ് ഐഎസ് ഭീകരര്‍ യുവാക്കളെ വിഴ്ത്തുന്നത്. സ്ത്രീകളേയും മറ്റു സുഖഭോഗങ്ങളും അവര്‍ക്ക് നല്‍കുകയും ചെയ്യുന്നു. ഒരു നേതാവിന്റെ കീഴില്‍ ഡസണ്‍ കണക്കോളം യുവാക്കളുണ്ടാകുമെന്നും റാംസി പറഞ്ഞു. ഉസാമയെന്ന പേരുള്ള ഫ്രഞ്ച് – തുര്‍ക്കിഷ് പൗരനാണ് ഇവരുടെ നേതാവ്.
ഒരു ചെറിയ റോക്കറ്റ് ലോഞ്ചര്‍ ഉണ്ടെങ്കില്‍ വിമാനങ്ങള്‍ എളുപ്പത്തില്‍ വെടിവച്ചിടാനാകുമെന്ന തരത്തിലുള്ള ഉപദേശവും ലേഖകന്‍ നല്‍കുന്നുണ്ട്. ഉസാമയുടെ സംഘം സിറിയയിലുള്ള ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ശ്രമം നടത്തുന്നതിനിടെയാണ് പോലീസ് പിടിയിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: