ന്യൂദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ 2024 വരെ ഭരണത്തില്‍ തുടരണമെന്ന് സര്‍വ്വേ. സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് നടത്തിയ സര്‍വ്വേയില്‍ 70 ശതമാനം പേരാണ് മോദിയുടെ ഭരണം 2024 വരെ തുടരണമെന്ന് അഭിപ്രായപ്പെട്ടത്. മോദി സര്‍ക്കാര്‍ ഈ മാസം 26ന് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടാണ് സര്‍വ്വേ നടത്തിയത്.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 62 ശതമാനം പേരും മോദിയുടെ ഭരണത്തില്‍ സംതൃപ്തരാണ്. പതിനഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. മോദി സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളില്‍ പലതും ഇനിയും താഴെക്കിടയിലേക്ക് എത്താനുണ്ടെന്നും സര്‍വ്വേയില്‍ ചൂണ്ടിക്കാട്ടുന്നു.
മോദി സര്‍ക്കാരിലെ മന്ത്രിമാരായ സുഷമാ സ്വരാജ്, രാജ്നാഥ് സിംഗ്. സുരേഷ് പ്രഭു, മനോഹര്‍ പരീക്കര്‍, അരുണ്‍ ജെയ്റ്റ്ലി എന്നിവരുടെ പ്രവര്‍ത്തനങ്ങളെ സര്‍വ്വേയില്‍ എടുത്തു പറഞ്ഞ് അനുമോദിക്കുന്നുമുണ്ട്. സ്മൃതി ഇറാനിയുടെ പ്രവര്‍ത്തനങ്ങളിലും അവര്‍ തൃപ്തി രേഖപ്പെടുത്തി. രാം വിലാസ് പാസ്വാന്, ബന്ദാരു ദത്താത്രേയ, രാധാ മോഹന്‍സിംഗ് തുടങ്ങിയവരുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: