കോഴിക്കോട്: മാറാട് എട്ട് ഹിന്ദു മത്സ്യത്തൊഴിലാളികള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോള്‍ ഇരു മുന്നണികളും ഇരകള്‍ക്കെതിരെ, വേട്ടക്കാരോടൊപ്പം നിന്ന് ഭീകരവാദ ശക്തികളെ പിന്തുണക്കൂകയായിരുന്നുവെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. മാറാട് ശ്രദ്ധാഞ്ജലി ദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല ചെയ്തവര്‍ക്കും കൊല്ലിച്ചവര്‍ക്കും സംരക്ഷണം നല്കുന്ന സമീപനമായിരുന്നു ഇരു മുന്നണികളും കൈക്കൊണ്ടത്. കേരളത്തിലെ ആദ്ധ്യാത്മിക ആചാര്യന്മാരും ഹിന്ദു സംഘടനകളും സാമുദായിക സംഘടനകളും നടത്തിയ ഒറ്റക്കെട്ടായ പ്രക്ഷോഭത്തിലൂടെയാണ് മാറാട്ടെ കടലോര ജനതക്ക് നീതി ലഭിച്ചത്. ഭീകരവാദ സംഘടനകളെ സഹായിക്കുന്നവര്‍ക്കെതിരെ സംഘടിത ശക്തിയിലൂടെ വിജയം വരിക്കാന്‍ കഴിഞ്ഞു. നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഹിന്ദുസമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് ഇരു മുന്നണികളും കൈക്കൊള്ളുകയെന്നത് കേരളത്തിന്റെ ചരിത്രത്തിലുണ്ട്. ഇവരെ ജനാധിപത്യ രീതിയില്‍ പാഠം പഠിപ്പിക്കുക എന്നത് വര്‍ത്തമാന കാല കര്‍ത്തവ്യമാണ്.
ഹിന്ദു ധര്‍മ്മവും സംസ്കൃതിയും രാഷ്ട്രവും എന്നും അധിനിവേശങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് മാറാട്ട് നടന്ന കൂട്ടക്കൊല. അധിനിവേശങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പിലാണ് എട്ടുപേര്‍ ബലിദാനികളായത്. സ്വജീവിതം സമര്‍പ്പിച്ചതിലൂടെ അവര്‍ അമരന്മാരായിരിക്കുകയാണ്. ഈ സമര്‍പ്പണത്തിലൂടെ അവര്‍ എന്നും ഓര്‍മ്മിക്കപ്പെടും. അവരുടെ ആദര്‍ശലക്ഷ്യം സാക്ഷാത്കാരത്തിലെത്തിക്കാന്‍ പ്രവര്‍ത്തിക്കുക എന്നുള്ളതാണ് നമ്മുടെ കടമ. അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് നഗര്‍ സംഘചാലക് കെ. വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. സി. ശ്രീജിത്ത്, സര്‍ജിത്ത് ലാല്‍, എന്‍.പി. രൂപേഷ്, സി. ശ്രീനിവാസന് തുടങ്ങിയവര്‍ സംബന്ധിച്ചു. ശ്രദ്ധാഞ്ജലി ദിനത്തോടനുബന്ധിച്ച് നടുവട്ടം, കുന്ദമംഗലം, തിരുവമ്പാടി, വളയം എന്നിവിടങ്ങളില്‍ പൊതുസമ്മേളനങ്ങള്‍ നടന്നു. നടുവട്ടത്ത് നടന്ന അനുസ്മരണ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: