ബംഗളൂരു: ബംഗളൂരുവില്‍ യുവതിയെ തട്ടിക്കൊണ്ടിപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. 24 വയസ്സുകാരനായ അക്ഷയ് എന്ന യുവാവാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.
നേരത്തെ ഇയാള്‍ കൊലപാതക ശ്രമ കേസിലും പ്രതിയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സിസിടിവിയില്‍ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് ഡ്രൈവര്‍ അറസ്റ്റിലായത്.
കഴിഞ്ഞ മാസം 24 ന് രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. ഫോണില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന യുവതിയെ എടുത്തുകൊണ്ടുപോയ അക്രമി അടുത്തുള്ള പണിതീരാത്ത കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ബസ് സ്റ്റോപ്പിന് സമീപത്ത് സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ബസ് സ്റ്റോപ്പില്‍ വെച്ചും പീഡനം നടന്ന സ്ഥലത്ത് വെച്ചും യുവതി ഉറക്കെ നിലവിളിച്ചെങ്കിലും ആരും രക്ഷിക്കാനെത്തിയില്ല. കുട്ടിയെ എടുത്തു കൊണ്ടു പോകുന്ന സമയം തൊട്ടടുത്ത് നിന്ന ആളുകള്‍ കണ്ടെങ്കിലും തടയാന്‍ ശ്രമിക്കാതെ നോക്കി നില്ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കന്നട വാര്‍ത്താ ചാനലായ ന്യൂസ് 9 ആണ് ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്ത പുറത്ത വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: