ന്യൂദല്‍ഹി: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യമായി പാചക വാതകം നല്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഉജ്വല്‍ യോജനയ്ക്ക് ഉജ്വലമായ തുടക്കം. യുപിയിലെ ബാല്യയിലായിരുന്നു ഉദ്ഘാടനം.
മൂന്നു വര്‍ഷം കൊണ്ട് ദാരിദ്യരേഖയ്ക്ക് താഴെയുള്ള അഞ്ചുകോടിയാള്ക്കാര്ക്ക് സൗജന്യമായി എല്‍പിജി നല്‍കാനുള്ള പദ്ധതിക്ക് 8000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലുള്ളവര്‍ ഗ്യാസ് സബ്സിഡി ഉപേക്ഷിക്കുന്നതു വഴി ലഭിക്കുന്ന പണമാണ് ഈ പദ്ധതിക്ക് ഉപയോഗിക്കുന്നത്. ഇതിനകം ഒരു കോടിയിലേറെപ്പേരാണ് സബ്സിഡി ഉപേക്ഷിച്ചത്.
ബാല്യയില് പാചക വാതക കണക്ഷനുള്ളവര്‍ ശരാശരി എട്ടു ശതമാനം മാത്രമാണ്.അതിനാലാണ് പദ്ധതി ബാല്യയില് നിന്ന് തുടങ്ങുന്നത്. പ്രധാനമന്ത്രി മോദി പറഞ്ഞു. ദാരിദ്യരേഖയ്ക്ക് താഴെയുള്ള പത്തു സ്ത്രീകള്‍ക്ക് ചടങ്ങില്‍ പ്രധാനമന്ത്രി പുതിയ സൗജന്യ കണക്ഷനുകള്‍ നല്കി.
മുന്‍പ് ഒരു എംപിക്ക് ഗ്യാസ് കണക്ഷന് നല്കാന് 25 കൂപ്പണുകള്‍ നല്കിയ കാലമുണ്ടായിരുന്നു. അന്ന് ചില എംപിമാര്‍ ഈ കൂപ്പണുകള്‍ കരിഞ്ചന്തയില്‍ വിറ്റ സംഭവങ്ങളുമുണ്ട്. അതൊക്കെ മാറി. ഇന്ന് ഒരു ലോക്സഭാ മണ്ഡലത്തില്‍ പ്രതിവര്‍ഷം പതിനായിരം മുതല്‍ അന്‍പതിനായിരം വരെ പേര്‍ക്കാണ് ഗ്യാസ് കണക്ഷന് ലഭിക്കുന്നത്. 55 മുതല്‍ ഇതുവരെ മൊത്തം 13 കോടി പേര്‍ക്കാണ് ഗ്യാസ് ലഭിച്ചത്.എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് തന്റെ സര്‍ക്കാര്‍ മൂന്നുകോടിയിലേറെപ്പേര്ക്കാണ് ഗ്യാസ് കണക്ഷന് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: