ന്യൂദല്‍ഹി: ഭാരതത്തില്‍ മുതല്‍ മുടക്കാനുള്ള അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കോപ്ടര്‍ കമ്പനിയുടെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചു. കമ്പനിക്ക് അനുമതി നല്‍കേണ്ടെന്നാണ് വിദേശ നിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്റെ തീരുമാനം. വിവാദമായ കോപ്ടര്‍ അഴിമതിക്കേസിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രതീരുമാനം.
ടാറ്റാ സണ്‍സുമായി ചേര്‍ന്ന് അഗസ്റ്റ സംയുക്ത സംരംഭം തുടങ്ങിയിരുന്നു.ഇതില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുള്ള കമ്പനിയുടെ അപേക്ഷയാണ് കേന്ദ്രം തള്ളിയത്. അഗസ്റ്റയും ടാറ്റയും ചേര്‍ന്ന് ഇന്ത്യന്‍ റോട്ടോര്‍ക്രാഫ്റ്റ് എന്ന സ്ഥാപനം തുടങ്ങിയിരുന്നു. എഡബഌൂ 119 കെ ഇ കോപ്ടറുകള്‍ സംയോജിപ്പിക്കാനുള്ള കമ്പനി സ്ഥാപിക്കാനായിരുന്നു പരിപാടി. ഇതില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുള്ള അപേക്ഷയാണ് തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: