ഇറ്റാനഗര്‍: ബ്രിട്ടനിലുള്ള കോഹിനൂര്‍ രത്നം തിരികെ കൊണ്ടുവരണമെന്ന് പാര്‍ട്ടിഭേദമന്യേ എംപിമാര്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. കോഹിന്നൂര്‍ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ എല്ലാവര്ക്കും സന്തോഷമേയുള്ളുവെന്ന് രാജ്യസഭ ഡെപ്യൂട്ടി ചെയര്മാന് പി.ജെ. കുര്യന് പറഞ്ഞു. ശൂന്യവേളയില്‍ ബിജു ജനതാദള്‍ അംഗം ഭൂപീന്ദര്‍ സിങാണ് വിഷയം അവതരിപ്പിച്ചത്.
മഹാരാജ രഞ്ജിത് സിങ്ങിന്റെ അവസാന ആഗ്രഹം പുരിയിലെ ഭഗവാന് ജഗന്നാഥന് സമര്പ്പിക്കണമെന്നായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വിക്ടോറിയ രാജ്ഞിയ്ക്ക് മഹാരാജാവ് നല്‍കിയെന്ന് പറയുന്നത് ശരിയല്ല. അത്കൊള്ളയടിയായിരുന്നു. ഇക്കാര്യത്തില്‍ സഭാനേതാവായ അരുണ്‍ ജെയ്റ്റ്ലി നടപടിയെടുക്കണമെന്നും എംപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: