ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇറ്റലി ഭാരതത്തിലെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. യുഎന്‍ തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ് ഭാരത സുപ്രീം കോടതിയുടെ അധികാരം വ്യക്തമാക്കുന്ന ഒന്നാണ്, ഉത്തരവ് സുപ്രീം കോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന ഒന്നല്ല. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ പറഞ്ഞു.
സാല്‍വത്തോര്‍ ഗിറോണിനെ ഭാരതത്തിന് മടക്കി നല്കാന് ഇറ്റലിക്കുള്ള ബാധ്യതയാണ് കോടതി ഉത്തരവില്‍ നിന്ന് വ്യക്തമാകുന്നത്. ജാമ്യവ്യവസ്ഥ സുപ്രീം കോടതിയാണ് നിശ്ചയിക്കേണ്ടതെന്നും യുഎന്‍ തര്‍ക്കപരിഹാര കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഗിറോണിന്റെ ജാമ്യത്തിന് സുപ്രീം കോടതിയെ സമീപിക്കാനാണ് കോടതി ഉത്തരവിട്ടത്. എന്നാല്‍ ഗിേറാണിനെ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടെന്നാണ് ഇറ്റലി അവകാശെപ്പടുന്നത്.
ഇറ്റലി നമ്മുടെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്.അവര്‍ വിധിയെ തെറ്റായി വ്യാഖ്യാനം ചെയ്യുകയാണ്. ജെയ്റ്റ്ലി പറഞ്ഞു. കേസില്‍ കേന്ദ്രവും ഇറ്റാലിയന്‍ സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: