ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ തവാങ് നഗരത്തില്‍ പോലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ മരിച്ചു, അറുപേര്‍ക്ക് പരിക്ക്. ഡാം വിരുദ്ധ സമരത്തിന് നേതൃത്വം നല്കുന്ന ബുദ്ധ സന്യാസി ലാമ ലോബ്സാങ് ഗ്യാറ്റ്സോയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനക്കൂട്ടം പോലീസ് സ്റ്റേഷന് ആക്രമിച്ചപ്പോള്‍ ഉണ്ടായ വെടിവെപ്പിലാണ് രണ്ടുപേര്‍ മരിച്ചതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശകുന്തള ഗാമലിന്.
പരിക്കേറ്റവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മോണ്‍ തവാങ് മേഖലയിലെ ഹൈഡ്രോഇലക്ട്രിക് പ്രോജക്ടിനെതിരെ സേവ് മോണ്‍ റിജിയന് ഫെഡറേഷന് രൂപീകരിച്ച് സമരം നടത്തിവരികയായിരുന്നു. സന്യാസി ജാമ്യം നിഷേധിച്ചതോടെയാണ് അക്രമമുണ്ടായത്. സംഭവത്തിനു ശേഷം സന്യാസി ജാമ്യത്തിലിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: