ന്യൂദല്‍ഹി: പെരുമ്പാവൂരില്‍ ദളിത് പെണ്‍കുട്ടി അതിക്രൂരമായ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും പുലര്‍ത്തുന്ന മൗനത്തിനെതിരെ ബിജെപി. ഇരുവരുടേയും നിലപാട് നാണക്കേടാണെന്ന് ബിജെപി എംപി മീനാക്ഷി ലേഖി പറഞ്ഞു.
സംഭവത്തെപ്പറ്റി കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് അന്വേഷിക്കാന്‍ പോലും സോണിയാഗാന്ധി തയ്യാറായില്ലെന്നും മിനാക്ഷി ലേഖി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് ഭരണത്തിലില്ലാത്ത സംസംസ്ഥാനങ്ങളിലെ സ്ഥിതിഗതികളെപ്പറ്റി മാത്രമേ സോണിയാഗാന്ധിക്ക് അശങ്കകളുള്ളൂ. അവിടെ മാത്രമേ സന്ദര്‍ശനവും അടിയന്തര ഇടപെടലുകളും ഉണ്ടാകൂ.
രാഹുല്‍ഗാന്ധിയാണെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലെ ദളിത് വിഷയങ്ങളിലുള്ള പ്രതികരണങ്ങള്‍ മാത്രമേ നടത്തൂ. രാഹുല്‍ ഹൈദരാബാദിലും രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും കുതിച്ചെത്തിയിരുന്നു.
എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കേരളത്തില്‍ ഇത്തരമൊരു സംഭവമുണ്ടായപ്പോള്‍ രാഹുല്‍ അപ്രത്യക്ഷമായിരിക്കുന്നു, മീനാക്ഷിലേഖി കുറ്റപ്പെടുത്തി.
ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ രോഹിത് വെമുല ആത്മഹത്യ ചെയ്തപ്പോള്‍ രാഷ്ട്രീയ ആത്മഹത്യയെന്നും ദളിത് അവകാശലംഘനമെന്നും പറഞ്ഞ് ബഹളമുയര്ത്തിയവരെയൊന്നും കേരളത്തിലെ അപമാനകരമായ സംഭവത്തില്‍ പ്രതികരിച്ചു കണ്ടില്ലെന്നും മീനാക്ഷി ലേഖി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: