പാരിപ്പള്ളി: രാഷ്ട്രീയസ്വയംസേവകസംഘം പാരിപ്പള്ളി മണ്ഡല് കാര്യവാഹും യോഗാധ്യാപകനുമായ ശ്രീരാമപുരം അനീഷിന് ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വാഹനാപകടത്തില്‍ മരിച്ച അനീഷിനും ഭാര്യ അവിജക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ശ്രീരാമപുരത്തെ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ജില്ലാ ആശുപത്രിയില്‍ നിന്നും ഇന്നലെ വൈകിട്ട് മൂന്നിനോടെ ഭൗതികദേഹങ്ങള്‍ വസതിയിലെത്തിച്ചു. സ്കൂളുകളില്‍ യോഗാക്ലാസ് നടത്തുന്നത് അനീഷും അവിജയുമാണ്. അതുകൊണ്ട് തന്നെ ചുരുങ്ങിയകാലം കൊണ്ട് വലിയ ശിഷ്യസമ്പത്തിന് ഇരുവരും ഉടമകളായി. ഡോക്ടര്‍മാര്‍, അധ്യാപകര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങി നാനാതുറകളിലുള്ളവര്‍ക്ക് യോഗ പകര്‍ന്നു നല്കിയ ഇരുവരുടെയും ചേതനയറ്റ ശരീരം കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തി. ജന്മഭൂമിയുടെ പ്രചാരണത്തിനായി പ്രദേശത്ത് ഏറ്റവുമധികം പ്രവര്‍ത്തിച്ചതും വിജയിക്കുകയും ചെയ്ത സംഘടനാപ്രവര്ത്തകന് കൂടിയാണ് അനീഷ്. വിദ്യാനികേതന്‍ സ്കൂളിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൈയെടുക്കുകയും ചെയ്തുവന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുഴുകിവന്നതാണ്. അനീഷിന്റെ വിയോഗത്തിലൂടെ ഉത്തമനായ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെയാണ് നഷ്ടമായിരിക്കുന്നതെന്ന് പ്രാന്തീയസഹസമ്പര്ക്കപ്രമുഖ് രാജന് കരൂര്‍ അനുസ്മരിച്ചു. പ്രാന്തീയ സഹവ്യവസ്ഥാ പ്രമുഖ് അജയന്, ആരോഗ്യഭാരതി പ്രാന്തീയ പ്രമുഖ് സജീവ്, വിഭാഗ് കാര്യവാഹ് പ്രതാപന്, വിഭാഗ് പ്രചാരക് അനീഷ്, ജില്ലാ കാര്യവാഹ് പ്രതീപ്, സഹകാര്യവാഹ് പ്രശാന്ത്, മീനാട് ഉണ്ണി, ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, ബിഎംഎസ് നേതാവ് ബി.ശിവജി സുദര്ശന്, ജന്മഭൂമി കോര്‍ഡിനേറ്റര്‍ എ.ജി.ശ്രീകുമാര്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ ബി.ബി.ഗോപകുമാര്‍, ആക്കാവിള സതീക്ക്, ബിജെപി നേതാക്കളായ ശ്രീനാഗേഷ്, സുനില്‍കുമാര്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: