കണ്ണൂര്‍: ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തെ ന്യായീകരിച്ച് സിപിഎം നേതാവ് സുഭാഷിണി അലി. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബംഗാളിലെ ജനങ്ങളുടെ ആഗ്രഹപ്രകാരമാണ് കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കിയതെന്നും ഈ സഖ്യം വിജയം കാണുമെന്നും അവര്‍ പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യ നയം തട്ടിപ്പാണ്. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ നയത്തില്‍ ക്രിയാത്മകമായി മാറ്റം വരുത്തും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചതും അഴിമതിയുമെല്ലാം യുഡിഎഫിനെതിരെ ജനവികാരം ഉണരാനുള്ള കാരണങ്ങളാണെന്നും സുഭാഷിണി അലി പറഞ്ഞു. നേതാക്കളായ പി.കെ..ശ്രീമതി എം.പി, എന്‍. സുകന്യ എന്നിവരും സുഭാഷിണി അലിക്കൊപ്പം ഉണ്ടായിരുന്നു. പ്രസ്ക്ലബ്ബ് പ്രസിഡണ്ട് കെ.ടി. ശശി അധ്യക്ഷത വഹിച്ചു. സെക്രട്ടറി രഞ്ജിത്ത് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: