കാസര്‍കോട്: ആള് ഇന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ക്ക് അവരുടെ ഔദ്യോഗിക ചിഹ്നമായ പുഷ്പങ്ങളും പുല്ലും ചിഹ്നത്തില്‍ സംസ്ഥാനത്ത് ജനവിധി തേടാനാവില്ല. നാമ നിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയത്ത് ചിഹ്നം അനുവദിക്കുന്നത് സംബന്ധിച്ച ഫോറം പൂരിപ്പിച്ച് ആവശ്യമായ കത്ത് ഹാജരാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സ്ഥാനാര്‍ത്ഥികളോട് സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കാന്‍ പറഞ്ഞത്.
പാര്‍ട്ടിയുടെ ദേശീയ നേതൃത്വം ചിഹ്നം അനുവദിക്കുന്നത് സംബന്ധിച്ച രേഖകളില്‍ ഒപ്പിടാന്‍ സംസ്ഥാനത്ത് ഒരാളെ ചുമതലപ്പെടുത്തണം. അങ്ങനെ ചുമതലപ്പെടുത്തുന്നതില്‍ വന്ന വീഴ്ച കാരണമാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം നഷ്ടമായത്. ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് സംബന്ധിച്ച നടപടി ക്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ കൊച്ചിയില്‍ പത്രസമ്മേളനം വിളിച്ച് 90 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെ തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതൃത്വം ഞെട്ടിച്ചിരുന്നു.
എന്നാല്‍ ഔദ്യോഗിക ചിഹ്നം ലഭിക്കാതായതോടെ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കേണ്ട ഗതികേടിലായിരിക്കുകയാണ് പത്രിക നല്കിയവര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: