ബത്തേരി : കുറുപ്പംപടിയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷക്ക് നീതി ലഭ്യമാക്കണമെന്ന് ജെആര്‍എസ് സംസ്ഥാന അദ്ധ്യക്ഷ സി.കെ. ജാനു. ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അവര്‍ തെരഞ്ഞെടുപ്പ് പര്യടനവേളയില്‍ സംസാരിക്കുകയായിരുന്നു. കേരളം മാറി മാറി ഭരിച്ച മുന്നണികളാണ് ജിഷയുടെ മരണത്തിന് ഉത്തരവാദി.
ഏത്യോപ്യയിലേക്കും ഉഗാണ്ടയിലേക്കും ഡല്‍ഹിയിലേക്കും നോക്കൂ എന്ന് പറഞ്ഞു നടക്കുന്ന കപടമതേതരവാദികളുടെ മൂക്കിന് താഴെയാണ് നിര്‍ഭയ മോഡലില്‍ ഒരു പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടത്. 15 വര്‍ഷം എംഎല്‍എ ആയിരുന്നിട്ടും ജിഷക്ക് വീട് വെച്ച് നല്കാന് സ്ഥലത്തെ സിപിഐഎം എംഎല്‍എ ആയ സാജു പോളിനു കഴിഞ്ഞിട്ടില്ല. ഇവരാണ് നാടു മുഴുവന്‍ ശരിയാക്കാന്‍ നടക്കുന്നത്.
ജിഷയുടെ പഞ്ചായത്തു ഭരിക്കുന്നതും ജിഷയുടെ മണ്ഡലത്തിലെ എംപിയും സിപിഎമ്മുകാരനാണ് ജിഷയുടെ വാര്‍ഡു മെമ്പര്‍ സിപിഐയും. എന്നിട്ടും ആ അമ്മക്ക് മകള്‍ നഷ്ടപ്പെട്ടു.
കേരളത്തില്‍ വീടിനുള്ളിലും സ്ത്രീകള്‍ സുരക്ഷിതരല്ല. ഇടതു വലതു മുന്നണകളുടെ ഇത്തരം കാപട്യം ജനങ്ങല്‍ തിരിച്ചറിഞ്ഞ് എന്‍ഡിഎയെ അധികാരത്തില്‍ എത്തിക്കുമെന്നും ജാനു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: