പത്തനംതിട്ട: ടി.പി.ചന്ദ്രശേഖരന് വധക്കേസ്സില്‍ സിബിഐ അന്വേഷണം നടത്താത്തത് ബിജെപി യുടെ തലയില്‍ കെട്ടി വയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പരിഹാസ്യമാണെന്ന് ബിജെപി സംസ്ഥാനജനറല്‍സെക്രട്ടറി എം.ടി.രമേശ്.
കേസ്സിന്റെ നിര്‍ണ്ണായക വഴിത്തിരിവില്‍ സിപിഎം നേതൃത്വവുമായി ഉമ്മന്‍ ചാണ്ടിയും യുഡിഎഫ്് നേതൃത്വവും ഒത്തുതീര്‍പ്പില്‍ എത്തിയത് കേരളത്തിലെ പരസ്യമായ രഹസ്യമാണ് . അതുകൊണ്ടാണ് സിപിഎമ്മിന്റെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്താതിരുന്നത് . ഗൂഢാലോചനയെപ്പറ്റി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ രമ നടത്തിയ നിരാഹാര സത്യാഗ്രഹത്തിനൊടുവില്‍ അന്വേഷണം നടത്താമെന്ന് ഉമ്മന്‍ ചാണ്ടി അവര്‍ക്ക് ഉറപ്പു കൊടുത്തതായിരുന്നു.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് സിബിഐ മടക്കി അയച്ചപ്പോള്‍ മൗനം അവലംബിക്കുകയാണ് ഉമ്മന്‍ ചാണ്ടിയും കുട്ടരും ചെയ്തത്. സോളാര്‍ കേസ്സില്‍ സിപിഎം നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധം പാതിവഴിയില്‍ ഉപേക്ഷിച്ചതിന് സിപിഎം നേതൃത്വത്തിന് ഉമ്മന്‍ ചാണ്ടിയുടെ കൃതജ്ഞത ആയിരുന്നു ഈ മൗനം.യുപിഎ കേന്ദ്രം ഭരിക്കന്ന ആ കാലയളവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇതിനുവേണ്ടി എന്ത് സമ്മര്‍ദം ഉണ്ടായി എന്ന് മുഖ്യമന്ത്രി തുറന്ന് പറയണം. ചുരുങ്ങിയ പക്ഷം കെ.കെ. രമയെ എങ്കിലും ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് കഴിയണം.
കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഈ കാര്യത്തില്‍ തുടര്‍നീക്കങ്ങള്‍ ഉണ്ടായത്. കെ.കെ. രമയും ആര്എംപിനേതൃത്വവും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മുഖാന്തരം നടത്തിയ ശ്രമത്തിനൊടുവിലാണ് അനുകൂലമായ ചില തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായതും അത് സംസ്ഥാന ആഭ്യന്തര മന്ത്രിയെ അറിയിച്ചതും.എം.ടി.രമേശ് പ്രസ്തവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: