തിരുവനന്തപുരം: നാടാര്‍ സമുദായത്തിനു സംവരണമില്ലായെന്ന തരത്തില്‍ പ്രസിദ്ധീകരിച്ച പത്ര പ്രസ്താവന സത്യത്തിന് നിരക്കാത്തതും ദുരുദ്ദേശപരവുമാണെന്ന് അഖിലേന്ത്യാ നാടാര്‍ അസോസിയേഷന്. അഖിലേന്ത്യാ നാടാര്‍ അസോസിയേഷന് സുപ്രീംകോടതി വരെ കേസ്സുപറഞ്ഞതാണ്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന പിന്നാക്കോ വിഭാഗ കമ്മീഷന്, നാടാര്‍ക്കുള്ള സംവരണ ശതമാനം എത്രയെന്ന് നിശ്ചയിച്ചിട്ടുള്ളതും അന്ന് അധികാരത്തിലിരുന്ന ഇടതുപക്ഷ സര്‍ക്കാര്‍ അത് നടപ്പില്‍ വരുത്തിയിട്ടുള്ളതുമാണ്. ഇന്ന് നാടാര്‍ സമുദായ അനുഭവിച്ചുവരുന്ന സംവരണം സംരക്ഷിക്കുവാന്‍ അഖിലേന്ത്യാ നാടാര്‍ അസോസിയേഷന് പ്രാപ്തവും സുശക്തവുമാണെന്ന് പത്രക്കുറിപ്പില്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി നീറമണ്‍കര വാസുദേവന്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: