ശ്രീകാര്യം: കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമടക്കം ഇരുന്നൂറോളം പേര് പോങ്ങുംമൂട് വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. ശ്രീകാര്യത്തിന് സമീപം വെഞ്ചാവോട്, ചെമ്പഴന്തി, ചെല്ലമംഗലം, ഉദയഗിരി എന്നീ സ്ഥലങ്ങളിലെ താമസക്കാരാണ് ഒരാഴ്ചയായി കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഓഫീസ് ഉപരോധിച്ചത്. ഉപരോധ സമരത്തില്‍ ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനും കഴക്കൂട്ടം നിയോജകണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയുമായ വി. മുരളീധരന് സ്ഥലത്തെത്തി അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചത്.
കുടിവെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് അധികൃതര്‍ക്ക് ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും റസിഡന്റ്സ് അസ്സോസിയേഷനുകളും നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള 200 ഓളം സ്ഥലവാസികള്‍ വാട്ടര്‍ അതോറിറ്റിയ്ക്കു മുമ്പില്‍ ഉപരോധസമരം സം
ഘടിപ്പിച്ചത്.
പ്രദേശത്ത് ആഴ്ചയില്‍ രണ്ട് ദിവസം മൂന്നോനാലോ മണിക്കൂര്‍ രാത്രിയില്‍ കുടിവെള്ളം ലഭ്യമായിരുന്നു. ഈ സമയത്ത് വീട്ടുകാര്‍ ഉറക്കമുണര്‍ന്നിരുന്ന് കുടിവെള്ളം പാത്രങ്ങളില്‍ ശേഖരിച്ചായിരുന്നു ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്. ജന്മഭൂമി പത്രത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വികാസ് നഗറിലെ കുടിവെള്ളപ്രശ്നം അടുത്തദിവസം തന്നെ പരിഹരിച്ചിരുന്നു. ഉപരോധസമരത്തെത്തുടര്‍ന്ന് പോങ്ങുംമൂട് വാട്ടര്‍ അതോറിറ്റി ഓഫീസിലെത്തിയ വി. മുരളീധരന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജീവും എഞ്ചിനീയര്‍ വിക്രമനുമായും ചര്‍ച്ച നടത്തി. വ്യാഴാഴ്ച തന്നെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാമെന്ന ഉറപ്പിന്മേല് ഉപരോധക്കാരുമായി ചര്‍ച്ച നടത്തി ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. ഉപരോധ സമരത്തില്‍ ബിജെപി നേതാക്കളായ അഡ്വ ആര്.എസ്. രാജീവ്, ശ്രീകാര്യം ശ്രീകണ്ഠന്, അനൂപ് തുടങ്ങിയര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: