കോട്ടയം: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന മുദ്ര വായ്പാ പദ്ധതിയുടെ വിവരങ്ങള്‍ ആരായാനെത്തിയ വ്യവസായിയോട് ബാങ്ക് മാനേജര്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചതായി പരാതി. ചങ്ങനാശ്ശേരി നഗരസഭയ്ക്ക് സമീപം സൂര്യ ഇലക്ട്രോണിക്സ് ആന്‍ഡ് സോളാര്‍ സിസ്റ്റംസ് ഉടമ പി.ആര്. രാജേഷിനോടാണ് കേരള ഗ്രാമീണ്‍ബാങ്ക് ചങ്ങനാശ്ശേരി മാര്‍ക്കറ്റ് റോഡ് ശാഖാമാനേജര്‍ അധിക്ഷേപിച്ച് സംസാരിച്ചത്. നിങ്ങളുടെ പ്രധാനമന്ത്രി എന്നാണ് ഉണ്ടായത് ? കാവിവത്ക്കരണമാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി ഈ ബാങ്കില്‍നിന്നും കൊടുത്തിട്ടുള്ള തിരിച്ചടയ്ക്കാത്ത വായ്പകളുടെ തുക താന്‍ കൊണ്ടത്തരുമോ എന്നായിരുന്നു മാനേജരുടെ പ്രതികരണം. സംഭവം ചൂണ്ടിക്കാട്ടി രാജേഷ് ഗ്രാമീണ്‍ ബാങ്ക് ഉന്നത അധികാരികള്‍ക്കും ബാങ്കിംഗ് ഓംബുഡ്സ്മാന് എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ചങ്ങനാശ്ശേരി ബിജെപി ഓഫീസിലും നിവേദനം നല്കി. മുദ്ര പദ്ധതിയില്‍ ഈ ബാങ്കില്‍നിന്നും വായ്പ നല്‍കുന്നതിനെ സംബന്ധിച്ച് മാനേജര്‍ പരാതിക്കാരനോട് മറുപടി ഒന്നുംതന്നെ പറഞ്ഞില്ല. തുടക്കം മുതലേ ക്ഷുഭിതനായ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തി തനിക്ക് അപമാനക്ഷതം ഉണ്ടാക്കിയതായാണ് രാജേഷ് പരാതി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: