കോഴിക്കോട്: കേരളത്തില്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും ജിഷയുടെ മരണ കാരണം അധികാര വര്‍ഗ്ഗത്തിന്റെ അനാസ്ഥയാണെന്നും യുവ ഫെയ്സ്ബുക്ക് കൂട്ടായ്മ കുറ്റപ്പെടുത്തി. ജിഷയുടെ നീതിക്ക് വേണ്ടിയും ആത്മശാന്തിക്കുവേണ്ടിയും മെഴുകുതിരികള്‍ കത്തിച്ച് യുവാക്കള്‍ കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ മൗന പ്രാര്‍ത്ഥന നടത്തി. തൃപ്പൂണിത്തുറയിലെ ആര്‍എല്‍വി കോളജില്‍ യുവതി പീഡനത്തിനിരയായതും, ജിഷക്കെതിരെ ഉണ്ടായ ക്രൂരപീഡനവും വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായതുമെല്ലാം സൂചിപ്പിക്കുന്നത് കേരളത്തില്‍ സ്ത്രീ സുരക്ഷ കാത്തുസൂക്ഷിക്കുന്നതില്‍ വീഴ്ചസംഭവിച്ചുവെന്നാണ്. ജിഷയുടെ മരണം സംഭവിച്ച് ആദ്യ നാളുകളില്‍ അധികാരവര്‍ഗ്ഗം കേസ് വേണ്ടവിധം കൈകാര്യം. ചെയ്യാതിരുന്നത് ഖേദകരമാണെന്നും കൂട്ടായ്മ പറഞ്ഞു. പ്ലക്കാര്‍ഡുകളും, ബോര്ഡുകളുമേന്തി നിരവധി യുവാക്കള്‍ തെരുവിലിറങ്ങി ജിഷയുടെ കൊലപാതകത്തിനെതിരെ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: