കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആറാമത്തേയും അവസാനത്തേയും ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.
കിഴക്കന്‍ മിഡ്നാപൂര്‍, കൂച്ച് ബിഹാര്‍ എന്നീ ജില്ലകളിലെ 25 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 18 സ്ത്രീകളടക്കം 170 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴു മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറു മണി വരെ തുടരും.
സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് കൂച്ച് ബിഹാര്‍ ജില്ലയിലെ ജനങ്ങള്‍ ഭാരതത്തില്‍ വോട്ടു ചെയ്യുന്നത്. ബംഗ്ളാദേശും ഭാരതവും തമ്മിലുള്ള കരാര്‍ പ്രകാരം കഴിഞ്ഞ വര്‍ഷമാണ് കൂച്ച് ബിഹാര്‍ ബംഗാളിനോട് ഔദ്യോഗികമായി ചേര്‍ക്കപ്പെട്ടത്.
തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി 361 കമ്പനി കേന്ദ്ര സേനയെ ആണ് വിന്യസിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: