കൊച്ചി: പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ പോസ്റ്റ്മോര്‍ട്ടം നടപടികളില്‍ ഗുരുതര വീഴ്ച. അസോസിയേറ്റ് പ്രഫസര്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്തില്ല. തെളിവ് ശേഖരിക്കുന്നതിലും വീഴ്ച പറ്റിയെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലടെുത്ത് ഉന്നതതല അന്വേഷണത്തിന് ആരോഗ്യ വകുപ്പ് ഉത്തരവിട്ടു.
29നാണു ജിഷയുടെ പോസ്റ്റ്മോര്‍ട്ടം നടന്നത്. ഇതിന്റെ റിപ്പോര്‍ട്ട് കൈമാറിയത് അഞ്ചാം ദിവസമാണ്. പിജി വിദ്യാര്‍ഥികളാണു പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്. ജയലേഖയാണ് സംഭവത്തെക്കുറിച്ച് പ്രാഥമിക റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിനു നല്‍കിത്. ഇതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ശ്രീകുമാരി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ശശികല എന്നിവരടങ്ങുന്ന സംഘം നാളെ ആലപ്പുഴ മെഡിക്കല്‍ കോളജിലെത്തി പരിശോധന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: