കണ്ണൂര്‍: ബിജെപിക്കും എന്‍ഡിഎ ഘടക കക്ഷികള്‍ക്കുമെതിരെ കണ്ണൂര്‍ എസ്പി ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുകയാണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. നാമമാത്രമായ കേസുകള്‍ മാത്രമുള്ള ബിജെപി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് കാപ്പ ചുമത്തി ജയിലിലടക്കുമ്പോള്‍ കൊലക്കേസ് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളുള്ള സിപിഎമ്മുകാര്‍ ഇവിടെ സൈ്വര്യവിഹാരം നടത്തുകയാണ്. കണ്ണൂര്‍ ജില്ലയില്‍ കാപ്പ ചുമത്തപ്പെട്ട മുന്നൂറോളം സിപിഎം, ലീഗ് പ്രവര്‍ത്തകരുണ്ട്. എന്നാല്‍ ഇവരെയൊന്നും അറസ്റ്റ് ചെയ്യതെയാണ് കാപ്പ നിയമപ്രകാരമുള്ള യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് ബൗദ്ധിക് ശിക്ഷന്‍ പ്രമുഖ് കെ.ഷിബിനെ പാതിരാത്രിയില്‍ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്. ഇതിലൂടെ തെളിഞ്ഞിരിക്കുന്നത് എസ്പിയുടെ രാഷ്ട്രീയ താല്പര്യമാണ്. എന്‍ഡിഎ കൂത്തുപറമ്പ് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി സദാനന്ദന് മാസ്റ്ററുടെ കാര്‍ സിപിഎം സംഘം അടിച്ച് തകര്‍ത്ത് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇതുവരെയും പ്രതികളെ പിടികൂടിയിട്ടില്ല. പ്രതികള്‍ മുഴുവന്‍ പ്രദേശത്തുണ്ടായിട്ടും പോലീസ് കണ്ടില്ലെന്ന് നടക്കുകയാണ്. പോലീസിന്റെ ഏകപക്ഷീയമായ നിലപാട് ദൗര്‍ഭാഗ്യകരമാണ്. ചില സ്ഥലങ്ങളില്‍ സിപിഎമ്മിന് വേണ്ടിയാണ് പ്രവര്‍ത്തിക്കന്നത്.
തിരുവനന്തപുരത്തെ കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകനായ എസ്പിയെ കൂട്ട് പിടിച്ച് പിണറായി വിജയന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സഖ്യത്തിന്റെ മുന്നേറ്റത്തെ തടയാനാണ് എസ്പി ശ്രമിക്കുന്നത്. സ്വാകാര്യ സംഭാഷണങ്ങളില്‍ പോലും ദേശവിരുദ്ധരെ സഹായിക്കുന്ന നിലപാടാണ് എസ്പിയുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. ജെഎന്‍യു വിഷയത്തിലുള്ള എസ്പിയുടെ നിലപാട് വ്യക്തമാക്കുന്നത് ഇതാണ്. ചാലോട് സ്വദേശിയായ പട്ടാള ഉദ്യോഗസ്ഥനെ അദ്ദേഹത്തിന്റെ സ്ഥലം കയ്യേറി സിപിഎം ബോര്‍ഡ് വെക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ ചോദ്യം ചെയ്തതിനാണ് അറസ്റ്റ് ചെയ്തത്. ജാമ്യം പോലും ലഭിക്കാത്ത വകുപ്പ് ചേര്‍ത്ത് അദ്ദേഹത്തെ ജയിലിലടക്കുകയായിരുന്നു. ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടുമ്പോള്‍ എസ്പിയെ നേരിട്ട് വിളിക്കാനാണ് പറയുന്നതെന്നും എസ്പിയുടെ ഏകാധിപത്യമാണ് നടപ്പാക്കുന്നതെന്നും സത്യപ്രകാശ് പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുകയാണ്. കുടിവെള്ളത്തില്‍ പോലും മാലിന്യം കലര്‍ത്തിയ സംഭവമുണ്ടായിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അവരുടെ സമ്മത പ്രകാരം സ്ഥാപിച്ച എന്‍ഡിഎയുടെ പ്രചാരണ ബോര്‍ഡുകള്‍ എസ്പിയുടെ നേതൃത്വത്തില്‍ എടുത്ത് മാറ്റിയിട്ടുണ്ട്. സിപിഎം ഓഫീസുകള്‍ കേന്ദ്രീകരിച്ച് ബോംബ് നിര്‍മ്മാണം വ്യാപകമാവുമ്പോള്‍ പോലീസ് നോക്കുകുത്തികളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. സിപിഎമ്മിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്ന എസ്പിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വമാകില്ലെന്നും എസ്പിയെ മാറ്റാന്‍ അധികൃതരോട് ആവശ്യപ്പെടും. ഇത് സംബന്ധിച്ച് ശക്തമായ പ്രക്ഷേഭം നടത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും സത്യപ്രകാശ് പറഞ്ഞു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ സി.സദാനന്ദന് മാസ്റ്റര്‍, പൈലി വാത്യാട്ട്, മോഹനന് മാനന്തേരി, ബിജു ഏളക്കുഴി, കെ.പി.അരുണ്‍ മാസ്റ്റര്‍, കെ.ഗിരീഷ് ബാബു, അഡ്വ.എ.വി.കേശവന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: