കൊച്ചി : പെരുമ്പാവൂരില്‍ ദളിത് പെണ്‍കുട്ടി ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ഇപ്പോള്‍ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ പുതിയ രേഖാചിത്രം തയ്യാറാക്കി. നേരത്തെ തയ്യാറാക്കിയ രേഖാചിത്രം ജിഷയുടെ അമ്മ രാജേശ്വരിയോ അയൽക്കാരോ തിരിച്ചറിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ രേഖാചിത്രം തയാറാക്കിയത്.
കഴിഞ്ഞ മാസം 28ന് വൈകിട്ട് ആറുമണിയോടെ ജിഷയുടെ വീടിനടുത്തെ കനാല്‍ പരിസരത്ത് തല കുനിഞ്ഞൊരാളെ കണ്ടതായുള്ള മൊഴിയെ അടിസ്ഥാനപ്പെടുത്തിയാണ് ആദ്യ രേഖാചിത്രം തയ്യാറാക്കിയത്. എന്നാലിത് തിരിച്ചറിയാൻ ആർക്കും കഴിഞ്ഞില്ല.
ജിഷയുടെ വീട് പോലീസ് ഇന്നും പരിശോധിച്ചു. കൂടതൽ തെളിവുകൾ എന്തെങ്കിലും ലഭിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. പരിശോധനയ്ക്ക് ശേഷം വീട് പോലീസ് മുദ്ര വച്ചിട്ടുണ്ട്. ജിഷ ആത്മരക്ഷയ്ക്കായി ആയുധം കരുതിയിരുന്നതായി പോലീസ് മഹസറിൽ വ്യക്തമാക്കിയിട്ടുണ്ട്. ജിഷയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്റെ കിഴക്കുവശത്ത് പകുതി മടക്കിയ ഒരു പുൽപായ ഉണ്ടായിരുന്നുവെന്നും അതിനകത്തെ തലയണയ്ക്ക് കീഴെയാണ് കത്തി സൂക്ഷിച്ചിരുന്നത്.
48 സെന്റീമീറ്റർ നീളമുള്ള ഈ കത്തി പൊലീസ് കണ്ടെടുത്തിരുന്നു. പ്രധാന തെളിവായ ചെരുപ്പ് കണ്ടെടുത്തത് വൈകിയാണെന്നും മഹസറിൽ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: