പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ദളിത് വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് സമീപവാസികളുടെ വിരലടയാളം ശേഖരിക്കുന്നു. അയല്‍വാസികളുടെയും വീടുമായി ബന്ധം പുലര്‍ത്തിയിരുന്നവരുടെയും വിരലടയാളങ്ങളാണ് ശേഖരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പരിശോധനയില്‍ ജിഷയുടെ വീട്ടല്‍നിന്നു രണ്ടു വിരലടയാളങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ പോലീസ് ചോദ്യംചെയ്ത ആരുടെയും വിരലടയാളവമായി ഇതിന് സാമ്യമില്ല. ഇതിനെ തുടര്‍ന്നാണ് സമീപവാസികളുടെയും വിരലടയാളങ്ങള്‍ ശേഖരിക്കാന്‍ നടപടി ആരംഭിച്ചത്.
വിരലടയാളങ്ങള്‍ തിരിച്ചറിയുന്നതിനായി ആധാര്‍ ഡേറ്റാ ബാങ്കിന്റെ സഹായം തേടുന്ന കാര്യവും പോലീസ് ആലോചിക്കുന്നുണ്ട്. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് പതിമൂന്ന് ദിവസമായിട്ടും കൊലയാളിയെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല.
അതേസമയം ജിഷ വധക്കേസുമായി ബന്ധപ്പെട്ട് സഹോദരി ദീപയുടെ മൊഴിയില്‍ വൈരുദ്ധ്യം ഉള്ളതായി സൂചനയുണ്ട്. തനിക്ക് ഹിന്ദി അറിയില്ലെന്ന ദീപയുടെ വാദം തെറ്റാണെന്ന് പോലീസ് വ്യക്തമാക്കി. വനിത കമ്മീഷനിലും മാദ്ധ്യമങ്ങളിലൂടെയും ദീപ പറഞ്ഞ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
ജിഷയുടെ കൊലപാതകിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: