തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് റെയില്‍വേ സ്റ്റേഷനുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന എല്‍ഡിഎഫിന്റെ എല്ലാം ശരിയാകും എന്ന പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്തു. പൊതു സ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പാടില്ലെന്ന നിയമം ലംഘിച്ച് പ്രദര്ശിപ്പിച്ചവയായിരുന്നു നീക്കം ചെയ്ത പരസ്യബോര്‍ഡുകള്‍.
റെയില്‍വെ കോച്ചുകളില്‍ എല്‍ഡിഎഫ് പരസ്യം പതിപ്പിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് പ്ലാറ്റ് ഫോമുകളില്‍ പരസ്യം പതിപ്പിക്കാന്‍ നിയമം ലംഘിച്ച് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് അനുമതി നല്‍കിയത്. റെയില്‍വെ കോച്ചുകളില്‍ എല്‍ഡിഎഫ് പരസ്യം പതിപ്പിച്ചത് വിവാദമായപ്പോള്‍ പൊതുസ്ഥലത്ത് തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ പാടില്ലെന്ന് ജില്ലാഭരണകൂടം റെയില്‍വേക്ക് അറിയിപ്പ് നല്‍കിയിരുന്നു.
ഈ അറിയിപ്പ് കാറ്റില്‍പ്പറത്തിയാണ് റെയില്‍വെ പ്ലാറ്റ് ഫോമുകളില്‍ പരസ്യം പതിപ്പിച്ചത്. കളക്ടര്‍ക്ക് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അടിയന്തരമായി ബോര്‍ഡുകള്‍ നീക്കം ചെയ്തു തുടങ്ങിയത്.
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചായിരുന്നു ബോര്‍ഡുകള്‍ സ്ഥാപിച്ചത്. പ്ലാറ്റ് ഫോമിലേക്ക് ഇറങ്ങുന്ന ചവിട്ടു പടികളില്‍ വലിയ ആര്‍ച്ച് രൂപത്തിലായിരുന്നു പരസ്യങ്ങള്‍. എടുത്തു മാറ്റാവുന്നവ നീക്കം ചെയ്ത ശേഷം ബാക്കിയുള്ളവയുടെ ഫഌക്സുകള്‍ കീറി മാറ്റുകയായിരുന്നു.
നേരത്തെ റെയില്‍വെ കോച്ചുകളില്‍ എല്‍ഡിഎഫ് പരസ്യം പ്രദര്‍ശിപ്പിച്ചത് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചായിരുന്നു.
ഇതു സംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. റെയില്‍വെ അനുമതി നല്കിയപ്പോള് നേതാക്കളുടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സിപിഎം നേതാക്കളുടെ ചിത്രത്തോടു കൂടിയാണ് പരസ്യം പതിപ്പിച്ചത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യത്തിനായി അനുമതി ചോദിച്ചപ്പോള്‍ നേതാക്കളുടെ ചിത്രം പാടില്ലെന്ന് കര്‍ശന വ്യവസ്ഥ നല്കി. ഇതിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ഇതിന്റെ വിശദീകരണം കമ്മീഷന് ആവശ്യപ്പെട്ടതിനിടയിലാണ് ചട്ടം ലംഘിച്ച് ഇടതുപക്ഷയൂണിയന് നേതാക്കളുടെ ഒത്താശയോടെ പരസ്യം പതിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: