കൊച്ചി: ടൂ ജി സ്പെക്ട്രം കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരത്തിനെതിരായ ഹര്‍ജി തള്ളിയതില്‍ സന്തോഷമുണ്ടെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞു. ചിദംബരം നിരപരാധിയാണെന്ന കോണ്‍ഗ്രസിന്റെയും സര്‍ക്കാരിന്റെയും വാദത്തിനുള്ള അംഗീകാരമാണ് വിധിയെന്നും ആന്റണി കോഴിക്കോട്ട് പറഞ്ഞു.
സ്പെക്ട്രം ഇടപാടില്‍ ചിദംബരം അനധികൃതമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്ന് കേന്ദ്രം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ധനമന്ത്രി എന്ന നിലയില്‍ മാത്രമാണ് അദ്ദേഹം സ്പെക്ട്രം ഇടപാടില്‍ ബന്ധപ്പെട്ടതെന്നും ആന്റണി ചൂണ്ടിക്കാട്ടി.
അതേസമയം കരസേനാ മേധാവിയുടെ ജനന തീയതി വിവാദവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ വിമര്‍ശനത്തോട് ആന്റണി പ്രതികരിച്ചില്ല. ഇക്കാര്യം കോടതിയുടെ പരിഗണനയിലാണ്. മാധ്യമങ്ങള്‍ കുറച്ച് കൂടി കാത്തിരിക്കണമെന്നും ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: