കൊച്ചി: എറണാകുളം ജില്ലയില്‍ മത്സരം ഫോട്ടോ ഫിനിഷിലേയ്ക്ക്. 14 മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ്. വ്യക്തമായ വികസന അജണ്ടയോടെ ഇറങ്ങിയ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ തുടക്കം മുതല്‍ തന്നെ ജില്ലയില്‍ മേധാവിത്വം കൈവരിച്ചു.
ഇരുമുന്നണികളിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ തുടങ്ങിയ പൊട്ടിത്തെറി തെരഞ്ഞെടുപ്പ് ദിവസം അടുത്തെത്തിയിട്ടും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല.
യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പ്രമുഖ നേതാക്കള്‍ ഒന്നുംതന്നെ പ്രചരണ രംഗത്ത് സജീവമല്ലായെന്നതും ഇവരുടെ പരാജയത്തിന്റെ ആഴത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കൊച്ചി മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എയ്ക്ക് വെല്ലുവിളി ഉയര്‍ത്തി രംഗത്ത് വന്ന വിമതനും തൃക്കാക്കര മണ്ഡലത്തില്‍ തന്നെ കുടിയിറക്കി പകരം പി.ടി. തോമസിനെ കൊണ്ടുവന്നതിലുമുള്ള ബെന്നി ബഹനാന്റെ പ്രതികാരം തീര്‍ക്കലും യുഡിഎഫ് ക്യാമ്പില്‍ അസ്വസ്ഥത സൃഷ്ടിക്കുമ്പോള്‍ എല്‍ഡിഎഫ് നില അതീവ പരുങ്ങലിലാണ്.
സംസ്ഥാന തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലമായ തൃപ്പൂണിത്തുറയില്‍ വി.എസിനെ ആക്ഷേപിച്ച നേതാവായ എം. സ്വരാജിന്റെ നില പരിതാപകരമാണ്. വി.എസിന്റെ കാല്ക്കല് വീണ് അപരാധം ഏറ്റു പറഞ്ഞും, തന്റെ ചിത്രത്തിന് ഒപ്പം വി.എസിന്റെ ചിത്രം വെച്ച് പോസ്റ്ററടിച്ച് മണ്ഡലം മുഴുവന്‍ പതിച്ചിട്ടും വിഎസ് അനുകൂലികളുടെ രോഷമടക്കാന്‍ സ്വരാജിന് സാധിച്ചിട്ടില്ല.
എറണാകുളം മണ്ഡലത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസിനെ കളത്തിലിറക്കിയതോടെ ചിത്രം മാറി മറിഞ്ഞു. ഫഌക്സ് വിപഌവം മാത്രം നടത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനെതിരെ മണ്ഡലത്തില്‍ ശക്തമായ പ്രതിഷേധമാണ് അലയടിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍കുമാറാകട്ടെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് പുറത്തായ നിലയിലാണ്.
പ്രധാനമന്ത്രി മോദിയുടെ വരവോടെ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രൊഫ.തുറവൂര്‍ വിശ്വംഭരന് മാസ്റ്റര്‍ പ്രചാരണത്തില്‍ മുന്നിലെത്തിക്കഴിഞ്ഞു. ബാര്‍കോഴ ആരോപണത്തില്‍ നട്ടം തിരിയുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ബാബു പിടിച്ചു നില്ക്കാന് മദ്യം ഉള്‍പ്പടെ ഒഴുക്കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ആരോപണം നിലനില്ക്കുന്നു.
കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് മത്സരിക്കുന്ന കുന്നത്തുനാട്ടിലും എന്‍ഡിഎ ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. സംവരണ മണ്ഡലമായിട്ടും അടിസ്ഥാന ജനവിഭാഗത്തിന്റെ ക്ഷേമത്തിന് വേണ്ടി ഒന്നും ചെയ്യാതെ നിലകൊണ്ട മുന്നണികള്‍ക്കെതിരെയുള്ള വിധിയെഴുത്താകും കുന്നത്തുനാട്ടില്‍ ഉണ്ടാവുകയെന്ന് വ്യക്തമായി. എന്‍ഡിഎ സഖ്യത്തിലെ പ്രമുഖ ഘടക കക്ഷിയായ ബിഡിജെഎസ് മത്സരിക്കുന്ന മറ്റ് മണ്ഡലങ്ങളായ കളമശേരിയില്‍ വി.ഗോപകുമാറും പറവൂരില്‍ ഹരിവിജയനും പിറവത്ത് സി.പി. സത്യനും വൈപ്പിനില്‍ വാമലോചനനും അങ്കമാലിയില്‍ പി.ജെ.ബാബുവും ഇരുമുന്നണികളെയും പിറകിലാക്കി വന്‍ മുന്നേറ്റമാണ് നടത്തുന്നത്.
കര്‍ഷക നേതാവും തമിഴ്നാട് മുന്‍ അഡി.ചീഫ് സെക്രട്ടറിയുമായിരുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.സി. സിറിയക് മത്സരിക്കുന്ന കോതമംഗലത്ത് അദ്ദേഹത്തിന് അനുകൂലമായി പതിനഞ്ചോളം കര്‍ഷക സംഘടകളാണ് രംഗത്ത് വന്നിരിക്കുന്നത്.
ആലുവയില്‍ ബിജെപി രംഗത്ത് ഇറക്കിയിരിക്കുന്ന വനിതാ സ്ഥാനാര്‍ത്ഥിയായ ലതാഗംഗാധരനാണ് മുന്‍തൂക്കം. ഇരു മുന്നണികളും പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ കൊണ്ട് നട്ടം തിരിയുന്ന തൃക്കാക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥി എസ്. സജി തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ സ്ഥലമായ പെരുമ്പാവൂരില്‍ നടക്കുന്ന ത്രികോണ മത്സരത്തില്‍ അന്തിമ വിജയം നേടാനുള്ള കുതിപ്പിലാണ് ബിജെപി സ്ഥാനാര്‍ത്ഥി ഇ.എസ്. ബിജു. ബിജെപി മുന്‍ ജില്ല പ്രസിഡന്റ് അഡ്വ.പി.ജെ. തോമസ് മത്സരിക്കുന്ന മൂവാറ്റുപുഴയിലും യുവകര്‍ഷകനായ പ്രവീണ്‍ ദാമോദര പ്രഭു മത്സരിക്കുന്ന കൊച്ചി മണ്ഡലത്തിലും അടിയൊഴുക്കുകള്‍ ബിജെപിക്ക് അനുകൂലമായി കഴിഞ്ഞു.പ്രധാനമന്ത്രിക്ക് പുറമേ ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ, കേന്ദ്രമന്ത്രിമാര്‍, സുരേഷ്ഗോപി എംപി, കവിയൂര്‍ പൊന്നമ്മ, നടന് ജയറാം തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ എന്‍ഡിഎയുടെ പ്രചരണത്തിന് എത്തിയത് ഏറെ ചലനമാണ് സൃഷ്ടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: