പാലക്കാട്: ഇടതുകോട്ടയെന്നറിയപ്പെട്ട പാലക്കാട് ഒരു പതിറ്റാണ്ടായി മാറ്റത്തിന്റെ പാതയിലാണ്. ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പോടെ പാലക്കാടന്‍ ജനത ദേശീയ രാഷ്ട്രീയത്തോടൊപ്പമായി. പാലക്കാട് നഗരസഭയില്‍ ഭരണവും, മിക്ക പഞ്ചായത്തുകളിലും പ്രാതിനിധ്യവും എന്‍ഡിഎ സഖ്യം നേടി. നിയമസഭാ തെരഞ്ഞെടുപ്പിലും എന്‍ഡിഎ അനുകൂല തരംഗം പ്രകടമാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിതഷാ, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരുടെ സാന്നിധ്യം കൂടുതല്‍ വോട്ടര്‍മാരെ ദേശിയ ജനാധിപത്യ സഖ്യത്തിലെത്തിച്ചിട്ടുണ്ട്. പാലക്കാട്, മലമ്പുഴ, അടക്കം 12 മണ്ഡലങ്ങളിലും എന്‍ഡിഎ മറ്റുള്ളവരെ പിന്തള്ളി ബഹുദൂരം മുന്നിലാണ്.
പാലക്കാട് നഗരസഭയിലെ ബിജെപി ഭരണത്തിന്റെ നേട്ടം മാതൃകയാക്കിയാണ് പാലക്കാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ എന്‍ഡിഎയെ പിന്തുണക്കുന്നത്. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലും നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.എന്‍. കൃഷ്ണദാസ് ആദ്യംമുതലേ മൂന്നാം സ്ഥാനത്താണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 7403 വോട്ടിനാണ് യുഡിഎഫിലെ ഷാഫി പറമ്പില്‍ വിജയിച്ചത്. എന്നാല്‍ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എണ്ണായിരം വോട്ടിന് യുഡിഎഫ് പിന്നിലായി. ബിജെപി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 22,317 വോട്ടും ലോകസഭാ തെരഞ്ഞെടുപ്പില്‍ 25,892 വോട്ടും നേടി മുന്നേറി.
തദ്ദേശ തെരഞ്ഞെടുപ്പിലാകട്ടെ നഗരസഭയും മൂന്നുപഞ്ചായത്തുകളിലുമായി 37235 വോട്ട് നേടി കൂടുതല്‍ കരുത്ത് തെളിയിച്ചു.
മലമ്പുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും പ്രതിപക്ഷ നേതാവുമായ വി.എസ്. അച്യുതാനന്ദനും തമ്മിലാണ് പ്രധാന മത്സരം. എസ്എന്‍ഡിപിയോഗത്തിന് വലിയ സ്വാധീനമുള്ള മണ്ഡലമാണ്. 130 മൈക്രോഫിനാന്‍സ് ശാഖകളും മലമ്പുഴയിലുണ്ട്.
നെന്മാറ മണ്ഡലത്തിലും ഷൊര്‍ണൂര്‍ മണ്ഡലത്തിലും എസ്എന്‍ഡിപി സ്വാധീനം ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ചിറ്റൂര്‍, മണ്ണാര്‍ക്കാട്, തൃത്താല, കോങ്ങാട് മണ്ഡലങ്ങളിലും എന്‍ഡിഎ വലിയ പ്രതീക്ഷയാണ് പുലര്‍ത്തുന്നത്.
ഒറ്റപ്പാലത്തും ഷൊര്‍ണൂരിലും സിപിഎമ്മിലെ വിഭാഗീയത തന്നെയാണ് അവരുടെ മുഖ്യ ശത്രു. ഒറ്റപ്പാലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.ഉണ്ണിക്കെതിരെ പ്രാദേശിക എതിര്‍പ്പുമുണ്ട്. ബിജെപിയിലെ പി.വേണുഗോപാലിന്റെ മുന്നേറ്റവും ഫലം പ്രവചനാതീതമാക്കുന്നു. ഷൊര്‍ണൂരില്‍ ബിഡിജെഎസ് നേതാവ് വി.പി. ചന്ദ്രന്റെ മുന്നേറ്റം കൂടിയായപ്പോള്‍ ഇടതു-വലതു കണക്കുകള്‍ പിഴച്ചിരിക്കുകയാണ്. നെന്മാറയില് എ.വി.ഗോപിനാഥിനെ ഇറക്കി മണ്ഡലം പിടിച്ചെടുക്കാമെന്ന യുഡിഎഫ് സ്വപ്നങ്ങള്‍ക്ക് മേലെയാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍.ശിവരാജന്റെ മുന്നേറ്റം.
പട്ടാമ്പിയില്‍ യുഡിഎഫ് എംഎല്‍എ സി.പി.മുഹമ്മദില്‍ നിന്ന് മണ്ഡലം പിടിച്ചെടുക്കാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി മുഹമ്മദ് മുഹ്സിനെയാണ് ഇടതുമുന്നണി മത്സരിപ്പിക്കുന്നത്. സി.പി. മുഹമ്മദ് വോട്ടര്‍ക്ക് പണം നല്കുന്ന വീഡിയോ പുറത്തു വന്നതും എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.പി. മനോജിന്റെ സാന്നിധ്യവും ഫലപ്രവചനം അസാധ്യമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: