വിഭീഷണനും ഹനുമാനും മാത്രമാണ് അസ്ത്രമേറ്റ് വീഴാത്തത്. അവര്‍ തീപ്പന്തങ്ങളും ഉയര്‍ത്തിക്കൊണ്ട് മുറിവേറ്റു കിടക്കുന്ന വാനരനായകന്മാരുടെയിടയിലൂടെ നടന്നു. സുഗ്രീവന്, നീലന്, അംഗദന്, ജാംബവാന് തുടങ്ങിയവരെല്ലാം ബോധം കെട്ടുകിടക്കുന്നു. രാമലക്ഷ്മണന്മാരും വീണുകിടക്കുന്നത് അവര്‍ കണ്ടു. ആരും ഭയപ്പെടേണ്ട. ബ്രഹ്മദേവന്റെ അസ്ത്രത്തെ മാനിച്ചുകൊണ്ട് അവര്‍ വീണുകിടക്കുകയാണ്. ബലവന്മാരായ അറുപത്തേഴുകോടി വാനരന്മാരെ പകല്‍ അവസാനിക്കാന്‍ അഞ്ചിലൊന്നു സമയം ബാക്കിയുള്ളതിനിടയ്ക്കാണ് മേഘനാഥന് വീഴ്ത്തിയത്. മാരുതിയും വിഭീഷണനും കൂടി ജാംബവാനെ തെരഞ്ഞു കണ്ടുപിടിച്ചു. ”ഹേ മഹാത്മാവേ അങ്ങേക്കു ജീവഹാനി വന്നിട്ടില്ലല്ലോ?” ”ഹേ രാക്ഷസശ്രേഷ്ഠ, തീക്ഷണങ്ങളായ ബാണങ്ങളേറ്റ് എനിക്ക് കണ്ണുതുറക്കാന്‍ പറ്റുന്നില്ല. ശബ്ദംകൊണ്ടാണ് ഞാന്‍ അങ്ങയെ തിരിച്ചറിഞ്ഞത്. നമ്മുടെ ഹനുമാന് ജീവിച്ചിരിപ്പുണ്ടോയെന്നനേ്വഷിക്കണം.” ജാംബവാന് പറഞ്ഞു.
”മാരുതി ജീവനോടെയുണ്ടെങ്കില്‍ നാമെല്ലാവരും ജീവിച്ചിരിക്കും. മാരുതി മരിച്ചെങ്കില്‍ നമ്മളെല്ലാവരും മരിച്ചെന്നു കരുതിക്കോളൂ.” അതുകേട്ട് ഹനുമാന് ജാംബവാന്റെ പാദങ്ങള്‍ പിടിച്ച് അഭിവാദനം ചെയ്തു. ”ഞാനിതാ ജീവിച്ചിരിക്കുന്നു” എന്നുപറഞ്ഞു ജാംബവാന് എണീറ്റിരുന്ന് മാരുതിയെ തലോടിക്കൊണ്ട് പറഞ്ഞു ”ഹനുമാനേ, നീ വേഗം ഹിമാലയത്തിലേക്ക് പോകണം. അവിടെനിന്നും ദിവ്യഔഷധങ്ങള്‍ കൊണ്ടുവരണം. നാളെ പ്രഭാതത്തിനുമുമ്പ് മൃതസഞ്ജീവിനി കൊണ്ടുവന്നാല്‍ എല്ലാവരേയും ജീവിപ്പിക്കാം. നിനക്കുമാത്രമേ അതിനു കഴിയൂ.”
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: