ചെന്നൈ: കേരളത്തിനൊപ്പം തമിഴ്നാട്ടിലും പുതുച്ചേരിയിലും വോട്ടെടുപ്പ് നടന്നു. ചെന്നൈയിലും മറ്റ് കേന്ദ്രങ്ങളിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തുയത്. ആകെ 3776 സ്ഥാനാര്‍ത്ഥികളാണ് ഇവിടെ ജനവിധി തേടുന്നത്. ഭരണകക്ഷിയായ എഐഡിഎംകെയും കരുണാനിധി നയിക്കുന്ന ഡിഎംകെയും തമ്മിലാണ് പ്രധാന പോരാട്ടം.
തമിഴ്നാട്ടില്‍ അഞ്ച് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി ജയലളിത ആര്‍കെ നഗര്‍ മണ്ഡലത്തിലും, ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി തിരുവാറുര് മണ്ഡലത്തില്‍ നിന്നുമാണ് മത്സരിക്കുന്നത്. ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന് കൊളത്തൂര്‍ മണ്ഡലത്തിലും ഇരുകക്ഷികള്‍ക്കും ഭീഷണിയൊരുക്കുന്ന വിജയ്കാന്തും മുന്‍ കേന്ദ്രമന്ത്രി അന്‍പുമണി രാംദാസും ഉളണ്ടര്പേട്ടില് നിന്നും പെണ്നഗരത്തില് നിന്നുമായാണ് ജനവിധി തേടുന്നത്. ബിജെപിയുടെ തമിഴിസൈ സൗന്ദര്യരാജന് വിരുഗംപക്കം മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നു.
സംസ്ഥാനത്തെ അഞ്ചേമുക്കാല്‍ കോടി വോട്ടര്‍മാര്‍ക്കായി 66,007 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയത്. ചലച്ചിത്ര താരങ്ങളായ കമല്‍ഹാസനും വിജയ്കാന്തും വിജയും കാലത്തുതന്നെ വോട്ട് ചെയ്തു. അജിത് കുമാര്‍ ഭാര്യ ശാലിനിയോടൊപ്പം എത്തി തിരുവാണ്മയൂരിലും, രജനികാന്ത് ചെന്നൈയിലെ സ്റ്റെല്ല മേരിസ് കോളേജിലും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
പല ഭാഗങ്ങളിലേയും കനത്ത മഴയെ അവഗണിച്ചുകൊണ്ടാണ് പോളിങ്ങ് ബൂത്തിലേക്ക് ആളുകള്‍ ഒഴുകിയെത്തിയത്. എട്ടരയോടെ ഡിഎംകെ നേതാവ് സ്റ്റാലിന് വോട്ട് രേഖപ്പെടുത്തി. 10.30തോടെ മുഖ്യമന്ത്രി ജയലളിതയും വോട്ട് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: