കോട്ടക്കല്‍(മലപ്പുറം): വോട്ടിങ് യന്ത്രത്തില്‍ താമര ചിഹ്നത്തിന് നേരെയുള്ള ബട്ടന് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് ഒരുമണിക്കൂറോളം വോട്ടെടുപ്പ് തടസ്സപ്പെട്ടു. കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ ഇന്ത്യ നൂര്‍ ഡിവിഷന് 16 നമ്പര്‍ ബൂത്തിലാണ് സംഭവം. രാവിലെ പത്തരയോടെയാണ് പ്രശ്നം ശ്രദ്ധയില്‍പ്പെട്ടത്.
വോട്ട് ചെയ്തവര്‍ യന്ത്രത്തിലെ താമരക്ക് നേരെയുള്ള ബട്ടണ്‍ അമരുന്നില്ലെന്ന സംശയം ബിജെപി പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ സംഭവം പോളിംഗ് ഓഫിസറുടെ ശ്രദ്ധയില്‍പ്പടുത്തി. പിന്നീട് പ്രശ്നം പരിഹരിച്ച് ബട്ടണ്‍ അമരുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയാണ് വോട്ടിങ് പുനരാരംഭിച്ചത്. കോട്ടക്കല്‍ മണ്ഡലത്തിലെ മറ്റൊരു ബൂത്തായ രാജാസ് ഹയര്‍സെക്കണ്ടറി സ്കൂളിലും മെഷീന് കേടായി. ഏറനാട്, നിലമ്പൂര്‍ മണ്ഡലങ്ങളിലെ ചില ബൂത്തുകളിലും മെഷീന് തകരാര്‍ സംഭവിച്ചെങ്കിലും പെട്ടെന്ന് തന്നെ പരിഹരിച്ചു.
തിരൂരങ്ങാടി, കോട്ടക്കല്‍ മണ്ഡലങ്ങളിലെ ചില ബൂത്തുകളില്‍ സന്ദര്‍ശനത്തിനെത്തിയ സ്ഥാനാര്‍ത്ഥികളെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞത് വാക്കേറ്റത്തിന് കാരണമായി. കേന്ദ്രസേനയുടെയും പോലീസിന്റെയും ഇടപെടലുകള്‍ സ്ഥിതിഗതികള്‍ ശാന്തമാക്കി. താനൂര്‍ മണ്ഡലത്തിലെ മുക്കോലയില്‍ ബിജെപി പ്രവര്‍ത്തകര്‍ തയ്യാറാക്കിയ ഔട്ടര്‍ ബൂത്തിലേക്ക് ചിലര്‍ അറവുമാലിന്യങ്ങള്‍ എറിഞ്ഞു. ബിജെപിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: