ആലപ്പുഴ: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് വോട്ടു ചെയ്തപ്പോള്‍ സ്ഥാനാര്‍ത്ഥിയായ ജി. സുധാകരന് ബൂത്തിനുള്ളില്‍ കയറി എത്തിനോക്കിയത് വിവാദമാകുന്നു.
അച്യുതാനന്ദനും വിഎസ് പക്ഷവും സുധാകരനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുവെന്ന് പ്രചാരണമുള്ള സാഹചര്യത്തില്‍ സുധാകരന് എത്തിനോക്കിയത് അച്യുതാനന്ദനില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സുധാകരന്റെ നടപടി ചട്ടവിരുദ്ധമാണെന്നാരോപിച്ച് എന്‍ഡിഎയും യുഡിഎഫും തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്കി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഉത്തരവിട്ടു. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് പുന്നപ്ര പറവൂര്‍ പനയക്കുളങ്ങര സ്കൂളില്‍ അച്യുതാനന്ദനും കുടുംബവും വോട്ടുചെയ്യാനെത്തിയത്. ഇവര്‍ വോട്ടുചെയ്യാനെത്തിയപ്പോള്‍ ചട്ടംലംഘിച്ച് സുധാകരനും ബൂത്തിനുള്ളില്‍ പ്രവേശിക്കുകയായിരുന്നു. വോട്ടു ചെയ്യുന്നിടത്ത് അച്യുതാനന്ദന് സഹായിയായി മകന് അരുണ്‍കുമാറും കൂടെയുണ്ടായിരുന്നു. എന്നിട്ടും സുധാകരന് വോട്ടുചെയ്യുന്നിടത്ത് എത്തിനോക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇത് വിലക്കാന്‍പോലും തയ്യാറായില്ല.
വിഎസിന്റെ ഭാര്യ വോട്ടുചെയ്യാന്‍ പോകുമ്പോള്‍ രണ്ടാം നമ്പരെന്ന് വിളിച്ച് പറയുകയും ചെയ്തു. വോട്ടിങ് മെഷീനില്‍ രണ്ടാമതാണ് സുധാകരന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. വിഎസും കുടുംബവും വോട്ടുചെയ്ത് പൂര്‍ത്തിയാകുന്നതുവരെ സുധാകരന് ബൂത്തിനുള്ളില്ത്തന്നെ നിന്നു. സ്ഥാനാര്‍ത്ഥികള്‍ക്ക് ബൂത്തുകള്‍ സന്ദര്‍ശിക്കാമെങ്കിലും ബൂത്തുകളുടെ പരിസരത്തുനിന്ന് വോട്ടഭ്യര്‍ത്ഥിക്കുന്നത് ചട്ടവിരുദ്ധമാണ്. എന്നാല്‍ ഇവയെല്ലാം സുധാകരന് ലംഘിച്ചു. പാര്‍ട്ടിയിലെ കടുത്ത വിഭാഗീയത തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം വരെ നിലനില്ക്കുന്നുവെന്നതുമാത്രമല്ല, നേതാക്കള്‍ തമ്മില്‍ കടുത്ത അവിശ്വാസവുമുണ്ടെന്ന് സുധാകരന്റെ നടപടി വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: