ഇടുക്കി: തമിഴ്നാട്ടില്‍ വോട്ട് ചെയ്തതിന് ശേഷം തമിഴരെ ചെക്ക് പോസ്റ്റുകള്‍ വഴി കേരളത്തിലെത്തിച്ച് വീണ്ടും വോട്ട് ചെയ്യിക്കാന്‍ എംഎം മണിയുടെ നേതൃത്വത്തിലുള്ള സംഘം ശ്രമം നടത്തി. ഇന്നലെ ഉച്ചയോടെ ബോഡിമെട്ട് ചെക്ക് പോസ്റ്റിലാണ് സംഭവം നടന്നത്. തമിഴ്നാട്ടില്‍ വോട്ട് ചെയ്തവരെ കയ്യില്‍ പുരട്ടിയ മഷി മായിച്ച ശേഷം വാഹനത്തില്‍ കയറ്റി കേരളത്തിലെത്തിക്കാനായിരുന്നു പദ്ധതി.
ഇത് എന്‍ഡിഎ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വാഹനം കടത്തിവിടുന്നത് പിന്നീട് പോലീസ് തടഞ്ഞു. കമ്പമെട്ട് ചെക്ക് പോസ്റ്റിലും ഇതേരീതിയിലുള്ള ശ്രമം സിപിഎം നടത്തി. അവിടെയും എന്‍ഡിഎ പ്രവര്‍ത്തകരെത്തി സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ നീക്കം പരാജയപ്പെടുത്തി. തെരഞ്ഞെടുപ്പ് തീരുന്നതുവരെ രണ്ട് ചെക്ക് പോസ്റ്റുകളില്‍ നിന്നും കേരളത്തിലേക്ക് വാഹനങ്ങള്‍ കടത്തിവിട്ടില്ല. മണ്ഡലത്തില്‍ സിപിഎമ്മിന്റെ ശക്തി ചോര്‍ച്ച വെളിപ്പെടുത്തുന്നതായിരുന്നു തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: