ലക്ക്നൗ: മുലായം സിങ് നേതൃത്വം നല്കുന്ന സമാജ് വാദി പാര്‍ട്ടിയിലേക്ക് അമര്‍ സിങ് മടങ്ങിയെത്തി. സമാജ്വാദി പാര്‍ട്ടിക്കായുള്ള രാജ്യസഭാ ബെര്‍ത്തിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് അമര്‍ സിങ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്നത്.
അമര്‍ സിങിനെ കൂടാതെ ഏഴ് പേര് കൂടി ഇത്തരത്തില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ബെന്നി പ്രസാദ് വര്‍മ്മ, സഞ്ജയ് സേത്ത്, സുഖ്റാം യാദവ്, വിശ്വംഭര്‍ പ്രസാദ് നിഷാദ്, അരവിന്ദ് സിങ്, നേരവതി രമണ്‍ സിങ് എന്നിവരാണ് മറ്റുള്ളവര്‍.
സമാജ്വാദി പാര്‍ട്ടിയുടെ കേന്ദ്ര പാര്‍ലമെന്ററി പോര്ഡിന്റെ യോഗത്തിലാണ് തീരുമാനം. മുലായം സിങ് യാദവ്, പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവ്, മുതിര്‍ന്ന മന്ത്രിമാരായ ശിവപാല്‍ യാദവ്, മുഹമ്മദ് അസം ഖാന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
യുപി മുഖ്യമന്ത്രി അഖിലേഷ് യാദവും കിരണ്മോയി നന്ദയും യോഗത്തിലെ പ്രത്യേക ക്ഷണിതാക്കളായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2009ല്‍ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് അമര്‍ സിങ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. അന്ന് മുലായത്തിന്റെ അനുയായിരുന്ന അമര്‍ സിങ് സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുകയും യുപിയിലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: